
കായംകുളം: ചേരാവള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കന്യാകുമാരി സ്വദേശി വൈസിലിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് മൊബൈല്‍ ഫോണ്‍ വഴി ലക്ഷങ്ങള്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍. കായംകുളത്തെ കുപ്രസിദ്ധ ഗുണ്ടയായ കീരിക്കാട് സ്വദേശി സജാദ് ഷാ (27) ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ ഇന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ഈ കേസിലെ എട്ട് പ്രതികളെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു. കായംകുളം സിഐ അരുൺ ഷാ, എസ്ഐ മാരായ രതീഷ് ബാബു, ശരത്, പൊലീസ് ഉദ്യോഗസ്ഥരായ ഷിബു, പദ്മദേവ്, സോനുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]