
കൊച്ചി: കേരളത്തിന്റെ വ്യവസായ അന്തരീക്ഷത്തിന് ഊർജ്ജം നൽകുന്ന വമ്പൻ പ്രഖ്യാപനങ്ങളോടെ രണ്ടു ദിവസമായി കൊച്ചിയിൽ നടന്നുവന്ന ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം. ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഈ ഉച്ചകോടിയിലൂടെ കേരളത്തിന് ലഭിച്ചതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു . സംഗമം വലിയ വിജയമാണെന്നും മൂന്ന് വർഷത്തിലൊരിക്കൽ ഉച്ചകോടി നടത്തുമെന്നും രാജീവ് പറഞ്ഞു.
കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ് കേരള ഉച്ചകോടിയ്ക്ക് കഴിഞ്ഞു. ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനം. ആഗോള നിക്ഷേപകരുടെ അഭ്യർത്ഥന മാനിച്ച് ഉച്ചകോടി വർഷത്തിൽ നടത്താൻ കഴിയുമോയെന്നത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപക ഉച്ചകോടിയെ പറ്റി പലരുടെയും മനോഭാവം മാറി. ആളുകൾ അനുകൂല സമീപനം സ്വീകരിക്കാൻ തുടങ്ങി. മാധ്യമങ്ങളും പിന്തുണ നൽകി.
ചിലർ നിക്ഷേപത്തേയും വികസനത്തേയും ലളിതവത്ക്കരിക്കുന്നു. സാധനങ്ങൾ വാങ്ങുന്നത് പോലെയല്ല നിക്ഷേപവും വികസനവും. വർക്ക് ഫ്രം ഹോം എന്ന മാതൃകയിൽ വർക്ക് ഫ്രം കേരള എന്ന പുതിയ സങ്കൽപ്പം ഉണ്ടായി.”- മന്ത്രി പറഞ്ഞു.
ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് എത്തിയ നിക്ഷേപങ്ങൾ:
അദാനി ഗ്രൂപ്പ്- 30000 കോടി
ആസ്റ്റർ ഗ്രൂപ്പ്- 850 കോടി
ഷറഫ് ഗ്രൂപ്പ്- 5000 കോടി
ലുലു ഗ്രൂപ്പ്- ഐടി- സെക്ടറിൽ നിക്ഷേപം
ആരോഗ്യ രംഗത്ത് കൃഷ്ണ ഗ്രൂപ്പ്- 3000 കോടി
ടാറ്റ ബോട്ട് നിർമ്മാണ രംഗത്തേക്ക്
പോളക്കുളത്ത് നാരായണൻ റിനൈ മെഡിസിറ്റി – 500 കോടി
എൻആർഐ പ്രോജക്ട് മാനേജ്മെൻറ് — 5000
മോണാർക് — 5000 കോടി
പോളിമേറ്റേഴ്സ് – 920 കോടി
പ്യാരിലാൽ- 920
എൻ ആർ ജി കോർപ്പറേഷൻ- 3600
മലബാർ ഗ്രൂപ്പ്- 3000 ( മൂന്ന് പദ്ധതികൾ )
Fact- 1500
ഉരാളുങ്കൽ- 600 കോടി
TofI- 5000 കോടി
ചെറി ഹോൾഡിങ്സ്- 4000
അഗാപ്പേ- 500
ford- 2500
കൊച്ചുതൊമ്മൻ ഫിലിം സിറ്റി 1000
രവി പിള്ള ഗ്രൂപ്പ്- 2000
ആൽഫ അവഞ്ചേഴ്സ്- 500
ഹൈലൈറ്റ് ഗ്രൂപ്പ്- 10,000 കോടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]