

പിണറായി വിജയൻ ‘മുഖ്യഗുണ്ടയോ, മുഖ്യമന്ത്രിയോ’; യൂത്ത് കോൺഗ്രസ് മാർച്ചിൽ വനിതകൾക്ക് മർദ്ദനം . സംസ്ഥാനത്ത് മണിക്കൂറുകൾ നീണ്ട സംഘർഷം.പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ വനിതാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ .
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള സദസ് പര്യടത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മണിക്കൂറുകൾ നീണ്ട മാർച്ചിൽ സംഘർഷം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വനിതാ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാഹുലിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ തടഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പൊലീസ് ആദ്യഘട്ടത്തില്‍ സംയമനം പാലിച്ചെങ്കിലും പിന്നീട് പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിവീശി അക്രമം ശക്തമാക്കുകയായിരുന്നു.പൊലീസിന്റെ ലാത്തിവീശലിനെ പ്രതിരോധിച്ച് കോൺഗ്രസ് പ്രവർത്തകരും പൊലീസും വൻ സംഘർഷത്തിലായി.പൊലീസ് ലാത്തിച്ചാര്‍ജിനെ കമ്പും വടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരിട്ടു.
വനിതാ പ്രവര്‍ത്തകരുടെ വസ്ത്രമടക്കം വലിച്ചു കീറിയാണ് പൊലീസ് നേരിട്ടത്. വനിതാ പ്രവത്തകരെ പൊലീസ് മര്‍ദിച്ചതാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടുതല്‍ പ്രകോപിപ്പിച്ചത്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ട് പൊലീസ് ബസിന്റെ ചില്ല് തകര്‍ത്തു.
കടകളില്‍ വരെ പൊലീസ്കയറി പ്രവർത്തകരെ തല്ലുന്ന കാഴ്ചയും കണ്ടു. സംഘര്‍ഷത്തില്‍ പൊലീസിനും പരിക്കുണ്ട്. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി.
അറസ്റ്റ് ചെയ്ത് നീക്കാനായി പ്രവര്‍ത്തകരെ പൊലീസ് വാഹനങ്ങളിലേക്ക് കയറ്റിയെങ്കിലും പുറത്തുള്ള പ്രവര്‍ത്തകര്‍ വലിച്ചിറക്കി. പിണറായി വിജയൻ ‘മുഖ്യഗുണ്ടയോ, മുഖ്യമന്ത്രിയോ’ എന്ന ബാനറുമായെത്തിയായിരുന്നു മാര്‍ച്ച്. പൊലീസിന്റെ ഷീല്‍ഡ് അടക്കം അടിച്ചുതകര്‍ത്തു. പൊലീസിനുനേരെ കല്ലേറുമുണ്ടായി.
ലാത്തിച്ചാര്‍ജ് നടന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടുത്തുള്ള കെട്ടിടങ്ങളിലേക്ക് ഓടിക്കയറി. ഇവര്‍ക്ക് പിന്നാലെയെത്തി പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചപ്പോള്‍ ഇതിനെതിരെ പുറത്തുനിന്ന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്തവരെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മോചിപ്പിച്ചു.
പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ വനിതാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറിയെന്ന് സംഭവസ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ . പരിക്കേറ്റ പെണ്‍കുട്ടികളെ പൊലീസ് തടഞ്ഞുവെച്ചു. പെണ്‍കുട്ടികള്‍ക്ക് നേരെ അനാവശ്യമായി പൊലീസ് അക്രമം നടത്തിയതാണ് ഇത്രവലിയ സംഘര്‍ഷത്തിലേക്ക് പോവാൻ കാരണമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. അതേസമയം, പരിക്കേറ്റ തന്റെ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റാതെ പ്രതിഷേധത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]