
.news-body p a {width: auto;float: none;}
കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയ്ക്കെതിരായ കേസ് റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻപിള്ള ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് വിധി.
2018 നവംബറിൽ കോഴിക്കോട് നടന്ന യുവമോർച്ച യോഗത്തിലെ ശ്രീധരൻപിള്ളയുടെ പ്രസംഗമാണ് വിവാദമായത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തെയാണ് അദ്ദേഹം സുവർണാവസരം എന്ന് വിശേഷിപ്പിച്ചത്.
ശബരിമല സുവർണാവസരമാണെന്നും നമ്മൾ അത് പ്രയോജനപ്പെടുത്തണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സംഭവം വിവാദമായതോടെ സമാധാനപരമായി സമരം ചെയ്യാൻ കിട്ടിയ സുവർണ അവസരം എന്നാണ് ഉദ്ദേശിച്ചതെന്നും ഗാന്ധിയൻ മോഡൽ സമരമായിരുന്നു മനസിലെന്നും ശ്രീധരൻ പിള്ള വിശദീകരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുടർന്ന് കോഴിക്കോട് കസബ പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് പിന്നീട് നടക്കാവ് പൊലീസിന് കൈമാറി. കലാപ ആഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്.