
.news-body p a {width: auto;float: none;}
വാഷിംഗ്ടൺ : യു.എസിലെ മാൻഹട്ടനിലുള്ള ഹഡ്സൺ യാർഡ്സിൽ സ്ഥിതി ചെയ്യുന്ന 150 അടി ഉയരമുള്ള ‘ദ വെസൽ’ വീണ്ടും തുറക്കുന്നു. പുത്തൻ സുരക്ഷാ സജ്ജീകരണങ്ങളോടെ ഇന്ന് മുതൽ വെസലിലേക്ക് സന്ദർശകരെ അനുവദിക്കും. സ്റ്റീൽ സുരക്ഷാ വേലികൾ സ്ഥാപിച്ച മുകൾ ഭാഗങ്ങൾ വരെ മാത്രമേ സന്ദർശകരെ അനുവദിക്കൂ. വെസലിന്റെ ഏറ്റവും മുകൾ ഭാഗം അടഞ്ഞുകിടക്കും. സന്ദർശകർക്ക് ടിക്കറ്റ് നിർബന്ധമാണ്. വെസലിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ 2021 ജനുവരിയിലാണ് ഇവിടം താത്കാലികമായി അടച്ചത്. 15 നിലകളോട് കൂടിയ ചെമ്പ് പൊതിഞ്ഞ കെട്ടിടം 2019 മാർച്ചിലാണ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത്. തോമസ് ഹീതെർവിക്ക് എന്ന ബ്രിട്ടീഷുകാരൻ ഡിസൈൻ ചെയ്ത സ്പൈറൽ സ്റ്റെയർകേയ്സ് ആകൃതിയിലുള്ള ഈ കെട്ടിടത്തിൽ 154 പടിക്കെട്ടുകളും 2500 പടികളും 80 ലാൻഡിംഗുകളുമുണ്ട്. 2020 ഫെബ്രുവരിയിൽ ഇവിടെ സന്ദർശനത്തിനെത്തിയ ന്യൂജേഴ്സി സ്വദേശിയായ 19 കാരൻ താഴേക്ക് ചാടി മരിച്ചിരുന്നു. കെട്ടിടത്തിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. 2020 ഡിസംബർ 22ന് 24 വയസുള്ള ബ്രൂക്ക്ലിൻ സ്വദേശിനിയും 2021 ജനുവരി 11ന് ടെക്സസ് സ്വദേശിയായ 21 കാരനും വെസലിൽ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]