
ട്രെയിൻ അപകടങ്ങളിൽ ഒരാളുടെ മരണത്തിനും പരിക്കിനും ശേഷം നൽകുന്ന സാമ്പത്തിക സഹായത്തിന്റെ തുക റെയിൽവേ ബോർഡ് 10 മടങ്ങ് വർദ്ധിപ്പിച്ചു. ഇനി അപകടമുണ്ടായാൽ 10 ഇരട്ടി നഷ്ടപരിഹാരം ലഭിക്കും. ട്രെയിൻ അപകടങ്ങളിൽ മരണപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം 50,000 രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായിട്ടാണ് ഇന്ത്യൻ റെയിൽവേ ഉയർത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം 50,000 ൽ നിന്ന് അഞ്ച് ലക്ഷമായി കൂട്ടിയത് കൂടാതെ ഗുരുതരമായ പരിക്കുകൾക്ക് 25,000 ൽ നിന്ന് 250,000 ആയും നിസാര പരിക്കുകൾക്ക് 5000 ൽ നിന്ന് 50,000 ആയും വർധിപ്പിച്ചു.
2012, 2013 വർഷങ്ങളിലാണ് ഈ നഷ്ടപരിഹാരത്തുക ഇതിന് മുമ്പ് അവസാനമായി പരിഷ്കരിച്ചത്. ഈ സെപ്റ്റംബര്‍ 18ന് റെയിൽവേ ഇത് സംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറക്കിയിരുന്നു, അതിൽ ട്രെയിൻ അപകടങ്ങളിലും അനിഷ്ട സംഭവങ്ങളിലും ജീവൻ നഷ്ടപ്പെട്ട അപകടത്തിൽപ്പെട്ട യാത്രക്കാരുടെ ആശ്രിതർക്ക് നൽകുന്ന സഹായ തുക പരിഷ്കരിക്കാൻ തീരുമാനിച്ചതായി പറയുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് 30 ദിവസത്തിലധികം രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ, പ്രതിദിനം 3000 രൂപ വരെ നൽകും. ഏകദേശം ആറു മാസത്തോളം ഈ അവസ്ഥ തുടരും. എന്നിരുന്നാലും, അഞ്ച് മാസം വരെ ആശുപത്രിയിൽ കഴിയുന്നതിന്, ഡിസ്ചാർജ് ചെയ്യുന്നതിന് 10 ദിവസത്തിന് മുമ്പ് പ്രതിദിനം 750 രൂപ വച്ച് നൽകും.
റോഡ് യാത്രക്കാർക്കുള്ള നഷ്ടപരിഹാരവും വർധിപ്പിച്ചതായി റെയിൽവേ ബോർഡ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. റെയിൽവെയുടെ അനാസ്ഥ കാരണം കാവല്‍ ഉള്ള ലെവൽ ക്രോസുകളിൽ ഇത്തരം അപകടങ്ങൾ ഉണ്ടായാലുള്ള നഷ്ടപരിഹാര തുകയും കൂട്ടി. പുതുക്കിയ തുക അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും വലിയ സഹായമാകും. അതേസമയം ലെവൽ ക്രോസുകളിൽ അതിക്രമിച്ച് കയറി അപകടമുണ്ടാക്കുന്നവർക്ക് ഇത് ബാധകമല്ല. സെപ്റ്റംബർ 18 മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Last Updated Sep 21, 2023, 11:42 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]