
അടിപിടി, ദേഹോപദ്രവമേൽപ്പിക്കൽ; 21 വയസ്സിനിടെ 4 കേസ്, കാപ്പ ചുമത്തി ജയിലിൽ: സൂര്യപ്രഭയുടെ ‘ക്രിമിനൽ ലൈഫ്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ 21 വയസ്സിനിടെ രണ്ടു പൊലീസ് സ്റ്റഷനുകളിലായി നാലു കേസുകളിൽ . പൊറുതി മുട്ടിയതോടെ ചുമത്തി ജില്ലയ്ക്ക് പുറത്താക്കിയെങ്കിലും നാലാം പക്കം വീണ്ടും ജില്ലയിൽ. വീണ്ടും അറസ്റ്റിലായ തിരുവാങ്കുളം കരിങ്ങാച്ചിറ പാലത്തിങ്കൽ സൂര്യപ്രഭ ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലാണ്. അമ്പരപ്പിക്കുന്നതാണ് ഈ 21 വയസ്സുകാരിയുടെ ജീവിതവും ജീവിത പശ്ചാത്തലവും.
അടിപിടി, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ കേസുകളാണ് സൂര്യപ്രഭയ്ക്കെതിരെ തൃപ്പൂണിത്തുറ ഹിൽപാലസ്, ഉദയംപേരൂർ സ്റ്റേഷനുകളിലായി ഉള്ളത്. വീണ്ടും കേസുകൾ വന്നതോടെ ശല്യം സഹിക്കാനാകാതെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാല് ദിവസം മുൻപ് സൂര്യപ്രഭയ്ക്കെതിരെ കാപ്പ ചുമത്തി പുറത്താക്കി. സിറ്റി പൊലീസിന്റെ പരിധിയിൽ പ്രവേശിക്കരുതെന്നായിരുന്നു വിലക്ക്. ‘‘ഈ വിലക്ക് ലംഘിച്ച് ഉദയംപേരൂർ സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ച വിവരം അറിഞ്ഞ് ഞങ്ങൾ ചെന്ന് പിടികൂടുകയായിരുന്നു. ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുകയാണ്.’’– ഉദയംപേരൂർ സബ് ഇൻസ്പെക്ടര്‍ പി.സി.ഹരികൃഷ്ണൻ പറഞ്ഞു.
2022ൽ 18–ാം വയസ്സിൽ സൂര്യപ്രഭ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. മാനസികാസ്വാസ്ഥ്യമുള്ളവർ ഡോക്ടറുടെ നിർദേശമനുസരിച്ച് കഴിക്കുന്ന മരുന്നുകള്‍ സൂര്യപ്രഭയുടെയും സുഹൃത്തിന്റെയും പക്കൽനിന്നു പിടിച്ചെടുക്കുകയായിരുന്നു. അരൂർ മേഖലയിലെ മെഡിക്കൽ സ്റ്റോറുകളിൽ വ്യാജ കുറിപ്പടികളുണ്ടാക്കി മരുന്ന് ആവശ്യപ്പെട്ടതോടെയാണ് ഇവർ കുടുങ്ങിയത്.
സൂര്യപ്രഭയുടെ സഹോദരൻ ദേവദത്തന് എതിരെയും ഒട്ടേറെ കേസുകളുണ്ട്. ഇക്കഴിഞ്ഞ നവംബറിൽ കഞ്ചാവ് എന്നു പറഞ്ഞ് ഗ്രീൻ ടീ നൽകി കബളിപ്പിച്ച യുവാക്കളെ കാറിൽ കയറ്റിക്കൊണ്ടു പോയി മർദിച്ചതായിരുന്നു ഒരു കേസ്. ദേവദത്തൻ, സുഹൃത്തുക്കളായ അമ്പാടി, അർജുൻ, കാളിദാസൻ എന്നിവർ രാത്രിയോടെ കഞ്ചാവ് അന്വേഷിച്ച് രണ്ടു യുവാക്കളെ ബന്ധപ്പെടുകയും കലൂരിൽ വച്ച് രാത്രി 11 മണിയോെട ഇവരെ കാണുകയും ചെയ്തു. തുടര്‍ന്ന് പായ്ക്കറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ഗ്രീൻ ടീ ആണെന്ന് മനസിലാകുന്നതും യുവാക്കളെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി മർദിക്കുന്നതും. പിന്നീട് പ്രതികൾ പിടിയിലായി.
തൃശൂർ സ്വദേശികളായ രണ്ടു യുവതികൾക്കൊപ്പമാണ് സൂര്യപ്രഭയ്ക്കെതിരെയും നാലു ദിവസം മുൻപു കാപ്പ ചുമത്തിയത്. ക്രിമിനൽ കേസ് പ്രതികളായ തൃപ്രയാര്‍ കരയാമുട്ടം ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവര്‍ക്കെതിരെയായിരുന്നു തൃശൂരില്‍ കാപ്പ ചുമത്തിയത്. ഇതിൽ സൂര്യപ്രഭ വിലക്ക് ലംഘിച്ച് നഗരത്തിൽ പ്രവേശിക്കുകയും അറസ്റ്റിലാവുകയുമായിരുന്നു.