
ഭാരതാംബ വിവാദം: ‘‘ഗവർണറുടെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിളിച്ചെന്ന പ്രചാരണം തെറ്റ്, കേരള പൊലീസിൽ പൂർണ വിശ്വാസം’’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ഭാരതാംബ വിവാദത്തില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍, രാജേന്ദ്ര അര്‍ലേക്കര്‍ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിളിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു രാജ്ഭവൻ. കേരളാ പൊലീസില്‍ ഗവര്‍ണര്‍ക്കു പൂര്‍ണ വിശ്വാസമുണ്ടെന്നു രാജ്ഭവന് വ്യക്തമാക്കിയതോടെ, പ്രതിഷേധമുണ്ടായാൽ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം കേരള പൊലീസിനായി. ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം അതിരുവിട്ടാൽ ആഭ്യന്തരവകുപ്പ് മറുപടി പറയേണ്ടിവരും.
കേരള ഗവർണർക്കും മുഖ്യമന്ത്രിക്കും സെഡ് കാറ്റഗറി സുരക്ഷയാണ്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ പ്രതിഷേധങ്ങളെ തുടർന്ന് സുരക്ഷ ശക്തമാക്കിയിരുന്നു. സർക്കാരും ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ പോര് മുറുകിയതോടെ എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ കാർ തടഞ്ഞിരുന്നു. കൊല്ലത്തെ പരിപാടിക്കിടെ നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കാർ തടഞ്ഞതോടെ ഗവർണർ റോഡരികിൽ കസേരയിട്ട് ഇരുന്നാണ് പ്രതിഷേധിച്ചത്. പ്രതിഷേധം കനത്തതോടെ ഗവർണർക്ക് കേന്ദ്രം സിആർപിഎഫ് സുരക്ഷ നൽകുകയായിരുന്നു. അതോടെ സുരക്ഷയുടെ ഉത്തരവാദിത്തം പ്രധാനമായും സിആർപിഎഫിൽ കേന്ദ്രീകരിച്ചു. ആരിഫ് മുഹമ്മദ് ഖാൻ മാറി രാജേന്ദ്ര അർലേക്കർ വന്നതോടെ സിആർപിഎഫ് സുരക്ഷ വേണ്ടെന്നുവയ്ക്കുകയും കേരള പൊലീസിന് വീണ്ടും സുരക്ഷാ ചുമതല നൽകുകയുമാണ് ചെയ്താണ്.
ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ കേരളാ പൊലീസിന്റെ കഴിവിലും പ്രതിബദ്ധതയിലും പൂര്‍ണവിശ്വാസമാണ് ഗവര്‍ണര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളാ പൊലീസിന്റെ നിലവിലെ പ്രവര്‍ത്തനത്തില്‍ പൂര്ണതൃപ്തിയാണുള്ളതെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ക്ക് നേരിട്ടോ അല്ലാതെയോ ഏതെങ്കിലും ഭീഷണിയുള്ളതായി കരുതുന്നില്ലെന്നും രാജ്ഭവന് വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ചു പുറത്തുവന്ന വാര്‍ത്തകള്‍ ഭാവനയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളില്‍നിന്നു വിട്ടുനില്‍ക്കണമെന്നും രാജ്ഭവന് ആവശ്യപ്പെട്ടു.
രാജ്ഭവനിലെ പരിപാടികളില്‍ ഭാരതാംബയുടെ ചിത്രം വയ്ക്കുന്നത് ഒഴിവാക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്കു സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. സിഐടിയു, എസ്എഫ്ഐ തുടങ്ങി പല സംഘടനകളും രാജ്ഭവന് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. സെക്രട്ടേറിയറ്റിനു മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പുഷ്പാര്‍ച്ചന നടത്തി ബിജെപിയും രംഗത്തുണ്ട്. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ കോലം കത്തിക്കുകയും ചെയ്തു. തിരുവനന്തപുരം ആയുര്‍വേദ കോളജിനു മുന്നില്‍ എസ്എഫ്ഐ ഗവര്‍ണര്‍ക്കെതിരെ ബാനര്‍ കെട്ടിയിരുന്നു. ‘ഹിറ്റ്ലര്‍ തോറ്റു, മുസോളിനി തോറ്റു, സര് സിപിയും തോറ്റുമടങ്ങി; എന്നിട്ടാണോ രാജേന്ദ്രാ’ എന്നെഴുതിയ ബാനറാണ് ഇവിടെ ഉയര്‍ത്തിയത്.