
തൃശ്ശൂർ: വീട്ടുടമസ്ഥന് വാട്സ്ആപ്പിൽ സന്ദേശമയച്ച ശേഷം വയോധികൻ തൂങ്ങിമരിച്ചു. തൃശ്ശൂർ മനയക്കൊടിയിലാണ് സംഭവം. നമ്പനത്ത് വീട്ടിൽ സജീവനെ (68)യാണ് ഇന്ന് ഉച്ചക്ക് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിൻറെ ഉടമസ്ഥന് മരിക്കാൻ പോകുന്നു എന്ന് സൂചിപ്പിച്ച് കയറിന്റെ ചിത്രം വാട്സപ്പിൽ അയച്ചു കൊടുത്തിരുന്നു. സജീവനെ തിരഞ്ഞ് വീട്ടുടമസ്ഥൻ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു. കഴിഞ്ഞ ആഴ്ച്ച കുടുംബ വഴക്കിനെ തുടർന്ന് മകനായ സോനുവിനെ ശരീരമാസകലം ബ്ലേഡ് കൊണ്ട് വരഞ്ഞ് സജീവൻ പരുക്കേൽപ്പിച്ചിരുന്നു. മകന് പരാതി ഇല്ലാത്തതിനാൽ അന്ന് പോലീസ് കേസെടുത്തിരുന്നില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]