
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ച പ്രതികളെ ഇന്ന് ഉച്ചയോടെ കേരളത്തിൽ എത്തിക്കും. വിമാനമാർഗമാവും ഇവരെ എത്തിക്കുക. ഇന്ത്യയില്‍ ജനിച്ച് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ജാഗണേഷ് എന്നയാളും മൂന്നുസ്ത്രീകളുമാണ് പിടിയിലായത് എന്നാണ് റിപ്പോർട്ട്. മോഷണസംഘത്ത ഗുഡ്ഗാവ് പൊലീസ് ഹരിയാനയിൽ നിന്നാണ് പിടികൂടി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഫോർട്ട് സിഐ ഹരിയാനയിൽ എത്തിയിട്ടുണ്ട്.
വ്യാഴാഴ്ചയായിരുന്നു മോഷണം. അമൂല്യ പുരാവസ്തുശേഖരത്തിൽപ്പെട്ട ഉരുളിയാണ് മോഷണം പോയത്. വൈകിട്ട് നിവേദ്യപാത്രങ്ങൾ ഉൾപ്പെടെ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് കുറവ് കണ്ടെത്തിയത്. തുടർന്ന് സി.സി ടിവി പരിശോധിച്ചപ്പോഴാണ് മൂന്നംഗ സംഘം ഉരുളി മോഷ്ടിച്ചതായി കണ്ടെത്തിയത്. ഉടൻ ഫോർട്ട് പൊലീസിൽ വിവരമറിയിച്ചു. തുടർന്നാണ് അതിവേഗം പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു സംഘം.ചുറ്റിനടന്ന് തൊഴുന്നതിനിടെ ഒപ്പമുണ്ടായിരുന്ന പുരുഷൻ തിടപ്പള്ളിക്ക് സമീപം വച്ചിരുന്ന ഉരുളിയെടുത്ത് മുണ്ടിൽ ഒളിപ്പിച്ചശേഷം പുറത്തേക്ക് പോയി. വെള്ളിയാഴ്ച നടത്തിയ അന്വേഷണത്തിൽ ഇവർ ഉടുപ്പിയിലെത്തിയതായും അവിടെ നിന്ന് വിമാനത്തിൽ ഹരിയാനയിലേക്ക് പോയതായും കണ്ടെത്തി. ഇവരുടെ വിവരം ഹരിയാന പൊലീസിന് കൈമാറിയതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക ലാഭത്തിന് വേണ്ടിയല്ലെന്നും പദ്മനാഭന്റെ പാത്രം പൂജാമുറിയിൽ സൂക്ഷിക്കാനാണ് എടുത്തതെന്നുമാണ് ഇവർ പൊലീസിന് നൽകിയ മൊഴി. ക്ഷേത്രവും പരിസരവും അതീവസുരക്ഷാ മേഖലയാണ്. മോഷണം പൊലീസിനും തലവേദനയായി. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിക്ക് സാദ്ധ്യതയുണ്ടെന്നാണ് വിവരം.