തിരുവനന്തപുരം ∙ നഗരസഭ കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന തിരുമല അനിൽ കുമാറിന്റെ മരണത്തിനു പിന്നിൽ സിപിഎം –
ഗൂഢാലോചനയെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ. കേരളത്തിലെ ക്രിമിനൽ പൊലീസിന്റെ ഭീകരതയുടെ അവസാന ഇരയാണ് അനിൽകുമാർ.
ലക്ഷങ്ങൾ ഇന്ന് എത്തിച്ചില്ലെങ്കിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുമെന്നതടക്കമുള്ള തമ്പാനൂർ പൊലീസിന്റെ ഭീഷണിയാണ് അനിൽ കുമാർ
ചെയ്യാൻ കാരണം. ഇന്ന് രാവിലെയും പണം എത്തിക്കണം എന്നാവശ്യപ്പെട്ട് പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ എത്രയും വേഗം നടപടി എടുക്കണമെന്നും കരമന ജയൻ ആവശ്യപ്പെട്ടു.
‘‘എല്ലാ ഓഡിറ്റുകളും ഭംഗിയായി നിർവഹിച്ചു ഒരു പരാതി പോലുമില്ലാതെ മാന്യമായ പൊതുപ്രവർത്തനം നടത്തി വന്ന അനിൽകുമാറിനെ തമ്പാനൂർ പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.
ഇന്ന് സ്റ്റേഷനിൽ ഹാജരാവണമെന്നും ഇല്ലെങ്കിൽ വീട്ടീൽ കയറി ഉപദ്രവിക്കുമെന്നും പൊലീസ് അനിലിനെ ഭയപ്പെടുത്തിയിരുന്നു. തന്റെ സത്പേരിനു കളങ്കം ഉണ്ടാകുമെന്ന ഭയത്തിലാണ് അനിൽകുമാർ ആത്മഹത്യ ചെയ്തത്.
ക്രിമിനൽ പൊലീസിന്റെ നിയമവിരുദ്ധ നടപടികളാണ് അദ്ദേഹത്തിന്റെ ജീവൻ നഷ്ടമാക്കിയത്. പൊലീസിനൊപ്പം
നേതൃത്വവും ഇതിനു പിന്നിലുണ്ട്.
കഴിഞ്ഞ പത്തു വർഷമായി നഗരസഭയിലെ സിപിഎമ്മിന്റെ അഴിമതി ഭരണത്തിനെതിരെ നിരന്തരം പ്രതിഷേധിച്ച ബിജെപിയുടെ നഗരസഭ ഉപനേതാവ് കൂടിയായിരുന്നു അനിൽകുമാർ.
അനിൽകുമാറിന്റെ മരണത്തിനു പിന്നാലെ പ്രചരിപ്പിച്ച വ്യാജ വാർത്തകൾക്ക് പിന്നിൽ സിപിഎമ്മാണ്. അനിൽകുമാറിനെ നിരന്തരം ഭീഷണിപ്പെടുത്തിയ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് 22ന് രാവിലെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും കരമന ജയൻ പറഞ്ഞു.
…
FacebookTwitterWhatsAppTelegram