
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായി വനിതാ സംവരണ ബിൽ അവതരിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന് ഇത് ചരിത്ര മുഹൂർത്തമായി മാറിയിരിക്കുയാണ്. 128ാം ഭരണഘടനാഭേദഗതി പ്രകാരം നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്. ബില്ല് നടപ്പിലായാൽ ലോക്സഭയിലെ വനിതാ എം.പിമാരുടെ എണ്ണം 82ൽ നിന്ന് 181 ആയി ഉയരുമെന്ന് നിയമമന്ത്രി അർജുൻ റാം മേഘ്വാൾ പറഞ്ഞു. കൂടാതെ ഇത് നിയമനിര്‍മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റ് സംവരണത്തിലൂടെ വനിതകൾക്ക് ഉറപ്പാക്കുന്നു.
അതുവഴി ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാകും. വനിതാ സംവരണം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നടപ്പിലാകില്ല. ഇത് മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമാണ് രാജ്യത്ത് നടപ്പിലാക്കുക എന്നും ബില്ലിലെ വ്യവസ്ഥയിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]