
.news-body p a {width: auto;float: none;}
ക്വലാലംപൂർ: അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ വെസ്റ്റിൻഡീസിനെ 9 വിക്കറ്റിന് തകർത്ത് ഗംഭരമായി തുടങ്ങി. ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിനെ ഇന്ത്യ 13.2 ഓവറിൽ 44 റൺശസിന് ഓൾഔട്ടാക്കി. മറുപടിക്കിറങ്ങിയ ഇന്ത്യ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വെറും 4.2 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (47/1). തുടക്കത്തിലേ തുടർച്ചയായി രണ്ട് വിക്കറ്റ് വീഴ്ത്തി വെസ്റ്റിൻഡീസിന്റെ തകർച്ചയ്ക്ക് തുടക്കം കുറിച്ച് 2 വിക്കറ്റ് വീഴ്ത്തിയ മലയാളി പേസർ ജോഷിത വി.ജെയാണ് കളിയിലെതാരം.
ജോഷിത 2 ഓവറിൽ 5 വിക്കറ്റ് വഴങ്ങിയാണ് 2 വിക്കറ്റ് വീഴ്ത്തിയത്. പരുണിക സിസോദിയ 2.2 ഓവറിൽ 7 റൺസ് വിട്ടുകൊടുത്തു മൂന്ന് വിക്കറ്റ് വീഴ്ത്തി. ആയുഷി ശുക്ല 4 ഓവറിൽ 1 മെയ്ഡനുൾപ്പെടെ 6 റൺസ് മാത്രം നൽകി 2 വിക്കറ്റ് വീഴ്ത്തി. കെനിക കസാറിനും (15) അസാബ കലണ്ടറിനും (12) മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടക്കാനായുള്ളൂ. അഞ്ച് ബാറ്റർമാർ ഡക്കായി പുറത്തായി. മൂന്ന് പേരാണ് റണ്ണൗട്ടായത്.
നാലാമത്തെ ഓവറിലെ അഞ്ചാം പന്തിൽ വിൻഡീസ് ഓപ്പണറും ക്യാപ്ടനുമായ സമര രാംനാഥിനെ (3) വിക്കറ്റിന് മുന്നിൽക്കുടുക്കിയ ജോഷിത അടുത്ത പന്തിൽ നൈജന്നി കുംബർബാച്ചിനെ സനിക ചാൽക്കെയുടെ കൈയിൽ എത്തിച്ച് ഗോൾഡൻ ഡക്കാക്കിയുമാണ് വിൻഡീസിന്റെ തകർച്ച തുടങ്ങിവച്ചത്. പിന്നീട് ഒരുഘട്ടത്തിൽ പോലും വൻഡീസിന് ആധിപത്യം നേടാനായില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണർ ജി.ത്രിഷ (4) ആദ്യപന്തിൽ തന്നെ ഫോറടിച്ച് തുടങ്ങിയെങ്കിലും അടുത്ത പന്തിൽ ജസാറ ക്ലാസൻ സ്വന്തം ബൗളിംഗിൽ പടികൂടി പുറത്താക്കി. എന്നാൽ തുടർന്ന് ക്രീസിലെത്തിയ സനിക ചൽക്കെ (11 പന്തിൽ 18), ജി കമാലിനിക്കൊപ്പം (13 പന്തിൽ 16) ഇന്ത്യയെ അതിവേഗം വിജയലക്ഷ്യത്തിലെത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]