
.news-body p a {width: auto;float: none;}
മോസ്കോ : തങ്ങൾ നൽകിയ ദീർഘ ദൂര മിസൈലുകൾ റഷ്യയ്ക്കുള്ളിൽ പ്രയോഗിക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയിന് അനുമതി നൽകിയെന്ന് റിപ്പോർട്ട്. യുക്രെയിന്റെ ഏറെക്കാലമായുള്ള ആവശ്യമാണിത്. യു.എസ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
വാക്കുകൾ കൊണ്ടല്ല, മറിച്ച് മിസൈലുകളാൽ പ്രതികരിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. വരും ദിവസങ്ങളിൽ റഷ്യൻ സൈനിക കേന്ദ്രങ്ങളെ യുക്രെയിൻ ആക്രമിച്ചേക്കും. ബൈഡന്റെ തീരുമാനം എരിതീയിൽ എണ്ണ ഒഴിക്കുന്നതാണെന്ന് റഷ്യ പ്രസ്താവനയിൽ അറിയിച്ചു.
യു.എസ് ആയുധങ്ങൾ അതിർത്തി പ്രദേശങ്ങളിൽ മാത്രം ഉപയോഗിക്കാനായിരുന്നു യുക്രെയിന് അനുമതിയുണ്ടായിരുന്നത്. യുക്രെയിൻ സൈന്യം കടന്നുകയറ്റം തുടരുന്ന റഷ്യയിലെ കുർസ്കിൽ മിസൈലുകൾ പ്രയോഗിക്കാനുള്ള അനുവാദമാണ് യു.എസ് നൽകിയതെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുർസ്കിലെ പോരാട്ടത്തിന് ഉത്തര കൊറിയൻ സൈനികരെ റഷ്യ ഒപ്പം കൂട്ടിയതാണ് യു.എസിനെ പ്രകോപിപ്പിച്ചത്. റഷ്യയ്ക്കുള്ളിലേക്ക് പാശ്ചാത്യ രാജ്യങ്ങളുടെ മിസൈലുകളെത്തിയാൽ സംഘർഷത്തിൽ അവരുടെ നേരിട്ടുള്ള ഇടപെടലായി കണക്കാക്കുമെന്നും ആണവായുധ പ്രയോഗത്തിന് മടിക്കില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ മുമ്പ് വ്യക്തമാക്കിയിരുന്നു.