
ബംഗളൂരു: നൃത്ത സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ ഷെയ്ഖ് ജാനി ബാഷയ്ക്കെതിരെ (ജാനി മാസ്റ്റർ) പോക്സോ കേസ്. തെങ്കാന പൊലീസാണ് കേസെടുത്തത്. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജനസേനാ പാർട്ടിയുടെ നേതാവ് കൂടിയാണ് ഷെയ്ഖ് ജാനി. കൂടെ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പല ലോക്കേഷനുകളിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. രണ്ട് ദിവസം മുനപ് തെസങ്കാനയിലെ റായ്ദുർഗം പൊലീസ് സ്റ്റേഷനിലെത്തിയാണ് മുദ്രവച്ച കവറിൽ 21കാരി പരാതി നൽകിയത്. സംഭവം നടക്കുമ്പോൾ യുവതിക്ക് 16വയസേ ഉണ്ടായിരുന്നുള്ളൂ. അതിനാലാണ് പോക്സോ വകുപ്പ് കൂടി ഉൾപ്പെടുത്തിയത്.
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിൽ സജീവമാണ് ജാനി. പുഷ്പ, ബഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകൻ ജാനിയായിരുന്നു. ഷൂട്ടിംഗിനിടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ നിന്ന് തന്നെ തടയുന്നതായി ആരോപിച്ച് ജൂണിൽ ഡാൻസറായ സതീഷും ജാനിക്കെതിരെ പരാതി നൽകിയിരുന്നു. 2015ൽ ഒരു കോളജിൽ നടന്ന അക്രമത്തിന് 2019ൽ ജാനിയെ ഹൈദരാബാദിലെ പ്രാദേശിക കോടതി ആറുമാസം തടവിന് ശിക്ഷിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]