
കാസർകോട് ∙ കുണ്ടംകുഴിയിൽ
വിദ്യാർഥിയുടെ കർണപടം പൊട്ടിയ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കുട്ടിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ബി.
മോഹൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയുടേയും രക്ഷിതാക്കളുടേയും മൊഴിെയടുത്തത്. കുണ്ടംകുഴി ഗവ.
ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപടമാണ് പൊട്ടിയത്. പ്രധാനാധ്യാപകൻ എം.
അശോകനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതിനു പിന്നാലെ ഇയാൾ ഒളിവിലാണെന്നാണ് വിവരം.
സംഭവത്തില്‍ അന്വേഷണം നടത്തി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ വി. മധുസൂദനൻ ഇന്നലെ കുണ്ടംകുഴി സ്കൂളിലെത്തി എം.
അശോകന്റെയും പരുക്കേറ്റ വിദ്യാർഥിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അസംബ്ലിക്കിടെ പ്രധാനാധ്യാപകൻ, പത്താം ക്ലാസുകാരന്റെ കർണപടം അടിച്ചു പൊട്ടിച്ചത്. സംഭവത്തിൽ വിശദമായ പരിശോധന ഉണ്ടാകുമെന്നും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ അന്വേഷിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി
പറഞ്ഞിരുന്നു.
അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്ന് പ്രധാനാധ്യാപകൻ വിശദീകരിച്ചെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു. അതിനിടെ, അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും സ്കൂളിലേക്ക് മാർച്ച് നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]