

കാപ്പാ കേസ് പ്രതിയെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസും പ്രതിയുടെ ബന്ധുക്കളും തമ്മില്‍ വാക്കേറ്റം. സംഘര്‍ഷം ഒഴിവായത് ഈരാറ്റുപേട്ട എസ്എച്ച്ഒ എത്തിയതോടെ ; മഫ്തിയില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന് പ്രതിയുടെ ബന്ധുക്കള്‍
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: കാപ്പാ കേസ് പ്രതിയെ തിരഞ്ഞ് വീട്ടിലെത്തിയ പോലീസും പ്രതിയുടെ ബന്ധുക്കളും തമ്മില്‍ വാക്കേറ്റം. മഫ്തിയില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, പോലീസ് ആരോപണം നിഷേധിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഈരാറ്റുപേട്ട തെക്കേക്കര കരയില്‍ മന്തക്കുന്ന് സ്വദേശി അഫ്സലി ( 24) നെ തേടിയാണ് സ്പെഷല്‍ ബ്രാഞ്ച് അംഗങ്ങള്‍ വീട്ടില്‍ എത്തിയത്. ഉദ്യോഗസ്ഥർ വീട്ടില്‍ കയറി പരിശോധിക്കാൻ ശ്രമിച്ചതോടെ ബന്ധുക്കള്‍ എതിർത്തു.
എതിർപ്പ് മറികടന്ന് പോലീസ് പരിശോധന നടത്തി. ബഹളം കേട്ട് സമീപ വാസികളും ഇവിടെക്കെത്തി. ഇതോടെ പോലീസും വീട്ടുകാരും തമ്മില്‍ സംഘർഷ സാധ്യത ഉടലെടുത്തു. പിന്നാലെ ഈരാറ്റുപേട്ട എസ്.എച്ച്.ഒ സ്ഥലത്തെത്തി സംഘർഷ സാധ്യത ഒഴിവാക്കുകയായിരുന്നു. ഫെബ്രുവരിയില്‍ നടന്ന മോഷണ കേസുമായി ബന്ധപ്പെട്ടാണ് അഫ്സലിനെ പോലീസ് തെരയുന്നത്.
അഫ്സല് കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, കറുകച്ചാല്‍, പാലാ, കടുത്തുരുത്തി, തിടനാട് എന്നീ പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. രണ്ടു തവണ കാപ്പാ നിയമപ്രകാരം അഫ്സലിനെതിരെ നടപടിയെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]