

സ്കൂളില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിനു എത്തിയ എക്സൈസ് ഉദ്യോഗസ്ഥനോട് 13 വയസുകാരൻ മനസു തുറന്നു; നല്ലപിള്ള ചമഞ്ഞുനടന്ന പത്തനംതിട്ട സ്വദേശിക്ക് പോക്സോ കേസില്‍ 73 വര്‍ഷം കഠിനതടവ്
പത്തനംതിട്ട: പോക്സോ കേസില്‍ പ്രതിയായ യുവാവിനെ അടൂർ അതിവേഗ കോടതി 73 വർഷം കഠിന തടവിന് ശിക്ഷിച്ചു.
പത്തനംതിട്ട അടൂരില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്കൂളില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിനു എത്തിയ എക്സൈസ് ഉദ്യോഗസ്ഥനോട് 13 വയസുകാരൻ മനസ്സ് തുറന്നതോടെയാണ് കുറ്റവാളി പിടിയിലാകാൻ കാരണം. താൻ ആദ്യമായി ലഹരി ഉപയോഗിച്ചത് നാലാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ ആണെന്നും അത് തനിക്ക് തന്നയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു.
അന്ന് അടൂർ എക്സൈസ് റേഞ്ച് ഓഫീസില്‍ ജോലി ചെയ്തിരുന്ന, നിലവില്‍ തിരുവല്ല എക്സൈസ് റേഞ്ച് ഓഫീസില്‍ ജോലി ചെയ്യുന്ന ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എം കെ വേണുഗോപാലിനോടാണ് കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് കളിസ്ഥലത്തിന് സമീപത്തുള്ള ആളില്ലാത്ത വീടിന്റെ ശുചിമുറിയില്‍ കൊണ്ടുപോയാണ് അയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. ലഹരി മരുന്ന് നല്‍കിയാണ് പ്രതി പീഡനത്തിന് അനുകൂല സാഹചര്യമൊരുക്കിയത്. മൂന്ന് വർഷത്തോളം ഇത് തുടർന്നു.
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ വേണുഗോപാല്‍ ഇത് കൊടുമണ്‍ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ യെ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയപ്പോള്‍ കുട്ടി പറഞ്ഞതെല്ലാം സത്യമെന്ന് ബോധ്യപ്പെട്ടു.
പൊങ്ങലടി മറ്റയ്ക്കാട്ട് സ്വദേശി വില്‍സണ്‍ എന്നയാളായിരുന്നു വില്ലൻ. ഇയാളെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]