

‘ശമ്പളം ഒറ്റ ഗഡുവായി മാസം ആദ്യം തന്നെ കൊടുക്കാൻ ശ്രമിക്കും’; ആധുനികവത്കരണത്തിലൂടെ കെഎസ്ആര്‍ടിസി ലാഭത്തിലാക്കുമെന്ന് ഗണേഷ് കുമാര്‍
കൊല്ലം: ആധുനികവത്കരണത്തിലൂടെ കെഎസ്ആർടിസിയെ ലാഭത്തിലാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.
ചെലവുകള്‍ നിയന്ത്രിച്ച് ആധുനികവത്കരണം സാധ്യമായ തോതില്‍ നടപ്പിലാക്കി പൊതുഗതാഗത സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമവും ലാഭകരമാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി.
കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ് സ്റ്റാൻഡില്‍ പുതുതായി നിർമിച്ച ഓഫീസ് മുറിയുടെയും ജീവനക്കാർക്കായുള്ള വിശ്രമമുറിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാർക്കും യാത്രക്കാർക്കും കാലോചിതസൗകര്യങ്ങള്‍ ഏർപ്പെടുത്തുകയാണ് ഗതാഗത വകുപ്പിന്റെ പ്രഥമ പരിഗണന. ഇനി സ്റ്റേ ബസുകള്‍ അനുവദിക്കുന്നത് ഡ്രൈവർക്കും കണ്ടക്ടർക്കും താമസ സൗകര്യം ഉള്‍പ്പടെ പഞ്ചായത്തോ റെസിഡൻസ് അസ്സോസിയേഷനുകളോ നല്കുന്ന സ്ഥലങ്ങളില്‍ മാത്രം ആയിരിക്കും.
ജീവനക്കാരുടെ ക്ഷേമത്തിനാണ് മുൻഗണന. കഴിഞ്ഞ ഏഴര വർഷക്കാലവും പ്രതിമാസം 40 കോടി ശമ്പള ഇനത്തിലും 72 കോടി പെൻഷൻ ഇനത്തിലും സർക്കാർ ഖജനാവില്‍ നിന്ന് നല്‍കിയതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. അർഹതപ്പെട്ട നികുതി വിഹിതം നിഷേധിക്കപ്പെടുന്നതും വരവിനേക്കാള്‍ കൂടുതല്‍ ചിലവ് ഉണ്ടാകുന്നതുമാണ് പ്രതിസന്ധിയെന്ന് മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]