
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഒന്നര നൂറ്റാണ്ടിനിടെ ആദ്യ വനിതാ ചെയർപേഴ്സൻ. എസ്എഫ്ഐ സ്ഥാനാർഥി ഫരിഷ്ത എൻഎസ് ആണ് തെരെഞ്ഞെടുക്കപ്പെട്ടത്. കേരള സർവകലാശാലക്ക് കീഴിലെ കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ 77 ൽ 64 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. എസ്എഫ്ഐക്ക് വൻ മേധാവിത്വമുളള യൂണിവേഴ്സിറ്റി കോളേജിൽ ആദ്യമായാണ് വനിത ചെയർപേഴ്സണിനെ തെരെഞ്ഞെടുക്കുന്നത്.
കോളേജിൽ കെഎസ് യുവും മത്സരത്തിനുണ്ടായിരുന്നു. അതേസമയം, മാർ ഇവാനിയോസ് കോളജ് കെഎസ്യു നിലനിർത്തി. കൊല്ലം ശ്രീ വിദ്യാധി രാജ കോളേജ് 20 വർഷങ്ങൾക്ക് ശേഷവും കൊല്ലം ഫാത്തിമ കൊഉജ് 13 വർഷങ്ങൾക്കു ശേഷവും കെഎസ്യു പിടിച്ചെടുത്തു. ആലപ്പുഴ എസ്ഡി കോളേജിൽ 30 വർഷങ്ങൾക്ക് ശേഷം ചെയർമാൻ, കൗൺസിലർ സ്ഥാനങ്ങളിൽ കെഎസ്യു വിജയിച്ചു. തെരെഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം ചില കോളേജുകളിലും സംഘർഷം നടന്നു. പാങ്ങോട് മന്നാനിയ കൊളജിൽ വിജയിച്ച കെഎസ്യു പ്രവർത്തകർ വിജയാഹ്ലാദം നടത്തുന്നതിനിടെയാണ് എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയത്. ഒരു പൊലീസുകാരൻ ഉൾപ്പെടെ പരിക്കേറ്റു. പുനലൂർ എസ്എൻ കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് പ്രവർത്തകരെ പിരിച്ചു വിടാൻ ലാത്തി വീശി.
കനത്ത മഴ, പുറത്തിറങ്ങാനാവാതെ ജനങ്ങള്‍, ഹൗസിംഗ് കോംപ്ലക്സിൽ മീൻ, ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]