
ആലപ്പുഴ ∙ മരുന്നു കടയിലേക്കെന്ന വ്യാജേന ഹൈദരാബാദിലെ മരുന്നു നിർമാണ കമ്പനിക്ക് ഓർഡർ നൽകി ഓൺലൈനായി ലഹരിമരുന്ന് എത്തിച്ച കേസിൽ രണ്ടു പ്രതികൾക്ക് 10 വർഷം
ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പ്രതികളായ കൊല്ലം വടക്കേവിള തണ്ടാശേരിവയലിൽ അമീർഷാൻ (26), മുള്ളുവിള നഗർ ദീപം വീട്ടിൽ ശിവൻ (32) എന്നിവരെ ജില്ലാ അഡിഷനൽ സെഷൻസ് കോടതി 2 ജഡ്ജി എസ്.ഭാരതിയാണു തടവിനു വിധിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
ലഹരി വിമോചന ചികിത്സയിൽ കഴിയവെയാണു പ്രതികൾ വേദനസംഹാരിയായും വിഷാദ രോഗത്തിനും മറ്റും ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഡയസെപാം എന്ന ലഹരിമരുന്ന് ഓർഡർ ചെയ്തത്. 10 മില്ലിലീറ്റർ വീതമുള്ള 100 കുപ്പികളിലായി ദ്രാവക രൂപത്തിലുള്ള ഒരു ലീറ്റർ ഡയസെപാം ആണു പ്രതികൾ ഓൺലൈനായി വരുത്തിയത്.
ദ്രാവക രൂപത്തിൽ ഇത്രയും വലിയ അളവിൽ ലഹരി കടത്ത് അപൂർവമാണ്.
നഗരത്തിലെ മരുന്നുകടയിൽ പ്രദർശിപ്പിച്ചിരുന്ന ലൈസൻസ് വിവരങ്ങൾ ഉപയോഗിച്ചാണു പ്രതികൾ ലഹരിമരുന്ന് ഓർഡർ ചെയ്തത്. മരുന്നുകടക്കാർ കുറിയർ മടക്കിയതോടെ കുറിയർ കമ്പനി എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രതിയായ അമീർഷാനെതിരെ കൊല്ലത്തും പാലക്കാടും എൻഡിപിഎസ് കേസുകളുണ്ട്. ആലപ്പുഴ അസി.
എക്സൈസ് കമ്മിഷണറായിരുന്ന എം.നൗഷാദാണു കുറ്റപത്രം സമർപ്പിച്ചത്. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആൻഡ് നർകോട്ടിക് സ്പെഷൽ സ്ക്വാഡ് സിഐയായിരുന്ന എം.
മഹേഷാണു കേസ് അന്വേഷിച്ചത്. അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ.ശ്രീമോൻ ഹാജരായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]