
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണ്‍ലൈൻ ഭക്ഷണ വിതരണ ജീവനക്കാരന് മർദനം. വട്ടിയൂർക്കാവ് സ്വദേശി അഭിമന്യുവിനാണ് മർദനമേറ്റത്. സ്വകാര്യ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരാണ് യുവാവിനെ മർദിച്ചത്. വാഹനം കടന്നുപോകുന്നതിനെച്ചൊല്ലിയുള്ള തർക്കാമണ് മർദനത്തിന് കാരണം.
ഇന്നലെ ഉച്ചയോടെ ഓർഡർ ലഭിച്ച ഭക്ഷണം എടുക്കാൻ കേശവദാസപുരത്തെ ഹോട്ടലിലെത്തിയതായിരുന്നു അഭിമന്യു. ആ സമയം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കസ്റ്റമറുടെ വാഹനം സെക്യൂരിറ്റി ജീവനക്കാർ പാർക്ക് ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെ യുവാവിന്റ വാഹനം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തുടർന്ന് സെക്യുരിറ്റി ജീവനക്കാർ സംഘംചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് അഭിമന്യു പറയുന്നത്. എന്നാൽ ആദ്യം പ്രകോപനമുണ്ടാക്കിയതും മർദിച്ചതും അഭിമന്യുവാണെന്നാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതേസമയം മർദനമേറ്റ യുവാവ് ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.
Last Updated Apr 17, 2024, 10:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]