
ശ്രീനഗര്‍- പോലീസുകാരനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മൂന്ന് ഹൈബ്രിഡ് ഭീകരര്‍ പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ ഒന്‍പതിനാണ് പോലീസ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് ഹഫീസ് ചാക്കിനെതിരെ ആക്രമണമുണ്ടായത്.
ആറു തവണയാണ് ഭീകരര്‍ പോലീസുകാരനെതിരേ വെടിയുതിര്‍ത്തത്. മൂന്നു വെടിയുണ്ടകള്‍ മുഹമ്മദ് ഹഫീസിന്റെ ദേഹത്തു കൊണ്ടിരുന്നു. പ്രദേശത്ത് പോലീസുകാരായി പ്രദേശത്ത് റിക്രൂട്ട് ചെയ്തിരുന്ന മല്ല ഇംതിയാസ് ഖാണ്ടേ, മെഹ്നാന്‍ ഖാന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിനായി ഉപയോഗിച്ച പിസ്റ്റണ്‍ ഖാണ്ടേയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മറ്റൊരു പിസ്റ്റള്‍ ഖാന്റെ കൈവശവും കണ്ടെത്തി. മൂവരും അനേകം പേരെ കൊലപ്പെടുത്താന്‍ ലക്ഷ്യം വെച്ചിരുന്നതായി വെളിപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ ആരൊക്കെയാണെന്നു കണ്ടെത്തുന്നതില്‍ പോലീസ് വിജയിച്ചുവെന്ന് ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ആര്. ആര്. സ്വെയിന്‍ പറഞ്ഞു.
ആക്രമണത്തില്‍ പങ്കാളികളാകുകയും അതിനു ശേഷം പ്രദേശത്ത് നിന്ന് പിന്മാറി ആയുധങ്ങള്‍ ഒപ്പമുള്ളവരെ തിരികെയേല്‍പ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നവരെയാണ് ഹൈബ്രിഡ് ഭീകരര്‍ എന്നു പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാകിസ്ഥാനിലെ ഭീകരസംഘത്തിന്റെ നേതാവായ ഹംസ ബുര്‍ഹാന്‍ എന്നറിയപ്പെടുന്ന അര്‍ജുമണ്ടുമായി ബന്ധമുള്ള ഡാനിഷ് അഹമ്മദ് മല്ലയെന്നയാളാണ് ആക്രമണം ആസൂത്രണം ചെയ്തത്.