
.news-body p a {width: auto;float: none;}
റിയാദ് : സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം സംബന്ധിച്ചുള്ള നിർണായ വിധി ഇന്ന്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരുമണിയോടെ സൗദി കോടതിയുടെ വിധി ഉണ്ടായേക്കും.
തടവ് ഇനിയും നീളാൻ സാദ്ധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രോസിക്യൂഷൻ നിലപാടും കോടതിയെ അറിയിക്കും. കഴിഞ്ഞ പതിനെട്ട് വർഷമായി റഹീം ജയിലിലാണ്. ദയാധനം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് കൊല്ലപ്പെട്ട അനസ് അൽ ശഹ്റിയുടെ കുടുംബം അറിയിച്ചതോടെ റിയാദ് ക്രിമിനൽ കോടതി വധശിക്ഷ റദ്ദാക്കിയിരുന്നു. ഒന്നര കോടി സൗദി റിയാലാണ് (34 കോടി രൂപ ) അനസ് അൽ ശഹ്റിയുടെ കുടുംബത്തിന് കെെമാറിയത്. നാട്ടിലെ ട്രസ്റ്റ് സമാഹരിച്ച 47 കോടിയിലേറെ രൂപയിൽ നിന്നാണ് ഈ തുക വിദേശ മന്ത്രാലയത്തിന് കൈമാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദിവസങ്ങൾക്ക് മുമ്പ് അബ്ദുൾ റഹീമിനെ ഫാത്തിമ ജയിലിൽ പോയി സന്ദർശിച്ചിരുന്നു. ‘റഹീമിനെ കണ്ടു. സന്തോഷവും ദുഃഖവുമൊക്കെയായിരുന്നു. എന്നെ വന്ന് കെട്ടിപ്പിടിച്ച് കരച്ചിലൊക്കെയായിരുന്നു. ങ്ങട് എന്തിനാ വന്നേ, ഞാൻ അങ്ങട് വന്നിട്ട് കണ്ടാൽ പോരായിരുന്നോയെന്ന് ചോദിച്ചു. വരും വരുമെന്ന് ഓര് പറയുകയല്ലാതെ എനിക്ക് കാണണ്ടേ. കണ്ടിട്ട് ഇങ്ങ് പോന്നു. സന്തോഷം. ഇനി ഇങ്ങട് വന്ന് കാണട്ടേ. എത്രയും പെട്ടെന്ന് ഓൻ ഇങ്ങട് എത്തട്ടേ.’- ഫാത്തിമ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.