തൃക്കരിപ്പൂർ (കാസർകോട്) ∙
ആകെ 16 പ്രതികൾ. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനാറു വയസ്സുകാരനായ വിദ്യാർഥിയെ, സ്വവർഗാനുരാഗികൾ ഉപയോഗിക്കുന്ന ഡേറ്റിങ് ആപ് വഴി ബന്ധം സ്ഥാപിച്ചാണ് ഇവർ 2 വർഷത്തോളം പീഡിപ്പിച്ചത്.
ജില്ലയിലെ പല സ്ഥലങ്ങളിലെത്തിച്ച് ഇവർ വിദ്യാർഥിയെ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു.
കഴിഞ്ഞദിവസം വീട്ടിൽ ഒരാളെ സംശയാസ്പദമായി വിദ്യാർഥിയുടെ മാതാവ് കണ്ടിരുന്നു. തുടർന്ന് ഫോൺ പരിശോധിച്ചപ്പോൾ സംശയം തോന്നിയ കുട്ടിയുടെ അമ്മ ചന്തേര പൊലീസിൽ പരാതി നൽകി.
പിന്നാലെ ചൈൽഡ്ലൈൻ പ്രവർത്തകർ വിദ്യാർഥിയിൽനിന്നു വിവരം ശേഖരിച്ചതോടെയാണു പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
വിദ്യാർഥി പണം കൈപ്പറ്റിയിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. പതിനെട്ട് വയസ്സു കഴിഞ്ഞുവെന്ന് കാണിച്ചാണ് ഡേറ്റിങ് ആപ്പിൽ റജിസ്റ്റർ ചെയ്തതെന്നും വിവരമുണ്ട്.
നിലവിൽ ചന്തേര, നീലേശ്വരം, ചീമേനി, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനുകൾക്കാണ് അന്വേഷണച്ചുമതല.
കേസിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറും (എഇഒ) ആർപിഎഫ് ജീവനക്കാരനും ഉൾപ്പെടെ 9 പേരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇതിൽ 7 പേരെ കോടതി റിമാൻഡ് ചെയ്തു.
യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ സിറാജുദീൻ (46) ഉൾപ്പെടെ 7 പേർ ഒളിവിലാണ്. സിറാജുദീന്റെ 2 മൊബൈൽ ഫോണുകളും സ്വിച്ച്ഡ് ഓഫാണ്.
ഇയാൾ ഒഴികെയുള്ള 6 പേർ കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിൽനിന്നുള്ളവരാണ്. ഇവരുടെ വിവരങ്ങൾ അതതു പൊലീസ് സ്റ്റേഷനുകളിലേക്കു കൈമാറിയിട്ടുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]