
കോഴിക്കോട് ∙ ബീച്ച് ആശുപത്രി വളപ്പിലെ റോഡ് മരാമത്ത് വിഭാഗം ഏറ്റെടുക്കുമെന്നു മന്ത്രി
. കേരള സംസ്ഥാന ശിശുക്ഷേമ സമിതി ഗവ.
ജനറൽ (ബീച്ച്) ആശുപത്രി വളപ്പിൽ സ്ഥാപിച്ച അമ്മത്തൊട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആറു മാസത്തിന്റെ ഇടവേളയിൽ മഴ പതിവായ കേരളത്തിലെ റോഡുകൾ സംരക്ഷിക്കുകയെന്നത് മരാമത്തു വിഭാഗത്തിനു കനത്ത വെല്ലുവിളിയാണ്.
ബീച്ച് ആശുപത്രി വളപ്പിലെ റോഡ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ കത്തു നൽകിയിരുന്നു.
ഇതുകൂടി പരിഗണിച്ചാണ് ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
അമ്മത്തൊട്ടിൽ രൂപകൽപന ചെയ്ത തോട്ട്ഫുൾ നേറ്റീവ് ആർക്കിടെക്ടിനുള്ള ഉപഹാരം പ്രിൻസിപ്പൽ ആർക്കിടെക്ട് തൗഫിൽ സലീമിനു മന്ത്രി സമ്മാനിച്ചു.
മുൻ എംഎൽഎ എ.പ്രദീപ് കുമാർ, വനിതാ ശിശുവികസന വകുപ്പ് ഓഫിസർ സബീന ബീഗം, കൗൺസിലർ കെ.റംലത്ത്, മരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എൻ.ശ്രീജയൻ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ പി.ഉമൈബ, സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി, ജോയിന്റ് സെക്രട്ടറി മീരാദർശക്, വൈസ് പ്രസിഡന്റ് പി.സുമേശൻ, എക്സിക്യൂട്ടീവ് അംഗം എം.കെ.പശുപതി, ചെൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പി.അബ്ദുൽ നാസർ, ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ.
സി.കെ.ജീവൻലാൽ, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് വി.സുന്ദരൻ, സെക്രട്ടറി പി.ശ്രീദേവ് എന്നിവർ പ്രസംഗിച്ചു.
∙ സംസ്ഥാനത്തെ ഏഴാമത്തെ അമ്മത്തൊട്ടിൽ
കോഴിക്കോട് ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ഏഴാമത്തെ അമ്മത്തൊട്ടിലുമാണിത്. 1,000 ചതുരശ്ര അടി വിസ്തീർണത്തിൽ 32 ലക്ഷം രൂപ ചെലവിലാണ് അമ്മത്തൊട്ടിൽ നിർമിച്ചത്.
ഈ വർഷം 13 കുട്ടികൾ ഉൾപ്പെടെ സംസ്ഥാനത്ത് 1,049 കുട്ടികളെയാണ് ഇതുവരെ അമ്മത്തൊട്ടിലിൽ ലഭിച്ചത്.
അമ്മത്തൊട്ടിലിൽ കുട്ടികളുമായെത്തുന്നവർ ആദ്യം വാതിലിനു സമീപത്തെ ബട്ടൺ അമർത്തണം. അകത്തു കടന്ന ഉടനെ സെൻസർ ഉപയോഗിച്ച് ശീതീകരണ സംവിധാനം പ്രവർത്തിക്കും.
കുട്ടിയെ തൊട്ടിലിൽ വച്ച ഉടനെ മറ്റു സെൻസറുകൾ കൂടി പ്രവർത്തിച്ചു അതിനകത്തുള്ള ടിവിയിൽ നിന്നും ആവശ്യമായ നിർദേശങ്ങൾ ലഭിക്കും.
പുറത്തിറങ്ങാനുള്ള നിർദേശം ലഭിക്കും. പുറത്തിറങ്ങുന്ന സമയത്ത് വാതിൽ ഓട്ടോമാറ്റിക്കായി ലോക്കാവും.
തൽസമയം ആശുപത്രി സൂപ്രണ്ടിനും ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന വിവിധ വിഭാഗത്തിലെ ഓഫിഷ്യലുകൾക്ക് അമ്മത്തൊട്ടിലിൽ കുട്ടിയെ ലഭിച്ചതായുള്ള അലാം മുഴങ്ങും.
ഈ സമയം അമ്മത്തൊട്ടിലിനു അകത്തെ ക്യാമറയിലെ സെൻസർ പ്രവർത്തിച്ച് ക്യാമറയിലൂടെ കുട്ടിയുടെ ചലനങ്ങൾ അറിയാനാകും.
തുടർന്ന് ആശുപത്രിയിൽ നിന്ന് മെഡിക്കൽ ടീമെത്തി ഡിജിറ്റൽ കാർഡ് ഉപയോഗിച്ച് വാതിൽ തുറന്നു അകത്തു പ്രവേശിക്കും. കുഞ്ഞിനെ ഉടനെ ആശുപത്രിയിലേക്കു മാറ്റി ആവശ്യമായ തുടർ പരിചരണങ്ങൾ നൽകും.
കുട്ടിയെ കൊണ്ടുവരുന്നവരുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കുന്ന തരത്തിലാണ് അമ്മത്തൊട്ടിൽ വിഭാവനം ചെയ്തത്.
ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് 7 ദിവസം പ്രായമായ പെൺകുഞ്ഞിനെ ലഭിച്ചിട്ടുണ്ട്. സ്വതന്ത്രയെന്നാണ് കുഞ്ഞിനു പേരിട്ടതെന്നു ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]