ലോസ് ഏഞ്ചൽസ്: ‘ഗോഡ്ഫാദർ’, ‘അപ്പോക്കലിപ്സ് നൗ’ തുടങ്ങിയ വിഖ്യാത ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച വിശ്വപ്രസിദ്ധ അമേരിക്കൻ നടൻ റോബർട്ട് ഡുവാൾ അന്തരിച്ചു. 95 വയസ്സായിരുന്നു.
ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, ഏഴ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിനാണ് തിരശ്ശീലയിട്ടത്. 1962-ൽ ‘ടു കിൽ എ മോക്കിംഗ്ബേർഡ്’ എന്ന ചിത്രത്തിലൂടെയാണ് ഡുവാൾ അരങ്ങേറ്റം കുറിച്ചത്.
ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ‘ദി ഗോഡ്ഫാദർ’ പരമ്പരയിലെ ടോം ഹേഗൻ എന്ന കഥാപാത്രം അദ്ദേഹത്തെ ആഗോള പ്രശസ്തനാക്കി. ‘അപ്പോക്കലിപ്സ് നൗ’ എന്ന ചിത്രത്തിലെ ലഫ്റ്റനന്റ് കേണൽ ബിൽ കിൽഗോർ എന്ന വേഷം സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
1983-ൽ ‘ടെൻഡർ മേഴ്സീസ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ഓസ്കാർ ലഭിച്ചു. ഇതിന് പുറമെ നാല് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും രണ്ട് എമ്മി അവാർഡുകളും ബാഫ്റ്റ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.നടൻ എന്നതിലുപരി സംവിധായകൻ എന്ന നിലയിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.
‘ദി അപ്പസ്തോലൻ’ (1997) ഉൾപ്പെടെയുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ സംവിധാന മികവിന് ഉദാഹരണങ്ങളാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

