
ഗാസ- ഗാസ മുനമ്പിന് സമീപമുള്ള അഷ്കെലോണ്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും ബോംബാക്രമണം നടത്തിയതായി ഫലസ്തീന് ഇസ്ലാമിക് ജിഹാദിന്റെ സായുധ വിഭാഗം പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായില്‍ പ്രദേശത്തിനുള്ളില്‍ ആളപായമോ വ്യോമാക്രമണ സൈറണുകള്‍ സജീവമായതോ ഉടന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതിനിടെ, ഗാസയിലെ യുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഒരു കരാറിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും റഫയില്‍ ഇസ്രായില്‍ ആക്രമണം പ്രതീക്ഷിക്കുന്നില്ലെന്നും യു.എസ് പ്രസിഡന്റ് ബൈഡന് പറഞ്ഞു.
ജനസാന്ദ്രത നിറഞ്ഞ റഫ നഗരത്തിലേക്കുള്ള ഇസ്രായില്‍ നുഴഞ്ഞുകയറ്റം ‘ദുരന്തം’ ആയിരിക്കുമെന്ന് ബൈഡന് ഭരണകൂടം പറഞ്ഞിട്ടുണ്ടെങ്കിലും, അത്തരമൊരു പ്രവര്‍ത്തനം യു.എസ് ആയുധ കൈമാറ്റം മരവിപ്പിക്കുന്നത് പോലുള്ള പ്രത്യക്ഷമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു.
‘കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാന്‍ ഇസ്രായില്‍ പ്രധാനമന്ത്രിയുമായി ഒരു മണിക്കൂര്‍ വീതം വിപുലമായ സംഭാഷണങ്ങള്‍ നടത്തി. ബന്ദികളെ മോചിപ്പിക്കാന്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്ന കാര്യം ഞാന്‍ ഉന്നയിച്ചു, ബൈഡന് ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ഇതിനിടയില്‍, ഇസ്രായേലികള്‍ റഫയില്പ വന്‍തോതിലുള്ള അധിനിവേശം നടത്തില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
