
.news-body p a {width: auto;float: none;}
ചെറിയ പ്രായത്തിൽ സിനിമയിൽ എത്തിയതോടെ സ്കൂളിൽ ഒറ്റപ്പെടേണ്ട അവസ്ഥ ഉണ്ടായെന്ന് തുറന്നുപറഞ്ഞ് നടി അനശ്വര രാജൻ. തന്നോടൊപ്പം അധികം സൗഹൃദത്തിലാകരുതെന്ന് കൂട്ടുകാരുടെ രക്ഷിതാക്കളോട് അദ്ധ്യാപകർ പറഞ്ഞിരുന്നതായും താരം പറഞ്ഞു. എല്ലാ കാര്യങ്ങൾക്കും അച്ഛൻ നൽകിയ പിന്തുണ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അനശ്വര പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘പണ്ടുമുതൽക്കേ പെൺകുട്ടിയാണ് വീടിന് ഐശ്വര്യമെന്ന് അച്ഛൻ പറയുമായിരുന്നു. അത് ഞാൻ തിരുത്തിയിട്ടുമുണ്ട്. മറ്റൊരു വീട്ടിൽ വിവാഹം കഴിഞ്ഞ് പോകേണ്ടവരാണെന്ന് പറഞ്ഞ് എന്നെക്കൊണ്ട് ആരും ജോലിയൊന്നും ചെയ്യിപ്പിച്ചിട്ടില്ല. എല്ലാവരും ഒരുമിച്ചാണ് വീട്ടിൽ ചെയ്യാറുളളത്. അങ്ങനെ വളർത്തിയിട്ടുമില്ല. എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരാളാണ് അച്ഛൻ. എന്റെ പിരിയഡ്സിന്റെ ഡേറ്റ് അച്ഛനറിയാം. ചിലപ്പോൾ ഞാൻ പോലും മറന്നുപോകും. അച്ഛൻ ഇടയ്ക്ക് ഓർമിപ്പിക്കും. എനിക്കാവശ്യമായ പഴങ്ങളും സാധനങ്ങളും അച്ഛൻ ആ സമയങ്ങളിൽ എത്തിക്കുമായിരുന്നു.
മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാതയായിരുന്നു എന്റെ ആദ്യ സിനിമ. ഷൂട്ടിംഗ് കഴിഞ്ഞ് വളരെ പ്രതീക്ഷയോടെയാണ് സ്കൂളിൽ എത്തിയത്. സിനിമ ഹിറ്റായിരുന്നു. അങ്ങനെ ആളുകളൊക്കെ എന്നെ അറിയാൻ തുടങ്ങി. കുറച്ച് പ്രശസ്തിയൊക്കെ വന്നു. അതിന്റെ മോശം വശങ്ങളും ഞാൻ സ്കൂളിൽ നിന്ന് അനുഭവിച്ചിട്ടുണ്ട്. മാർക്ക് കുറഞ്ഞാൽ അദ്ധ്യാപകർ പറയുന്നത്, എനിക്ക് ഇനി പഠിക്കേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ എന്നായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അദ്ധ്യാപകർ എന്റെ സുഹൃത്തുക്കളുടെ രക്ഷിതാക്കളോടും പറഞ്ഞിട്ടുണ്ട്. എന്നോടൊപ്പം അധികം സൗഹൃദം വേണ്ടന്ന് പറയുമായിരുന്നു. പല കാര്യങ്ങളിലും ഒറ്റപ്പെടുത്തിയിട്ടുണ്ട്. കുറച്ച് സുഹൃത്തുക്കളേയുളളൂ. അതിനിടയിൽ ഞാൻ ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയി. അന്നെനിക്ക് 15 വയസായിരുന്നു. അവർ എന്നെ ഫോട്ടോ എടുക്കാൻ വിളിച്ചു. എനിക്ക് മടിയായിരുന്നു. തൊട്ടടുത്ത ദിവസം എന്നെ വിമർശിച്ചുകൊണ്ടൊരു പോസ്റ്റാണ് കണ്ടത്. എനിക്ക് താരജാടയാണെന്നായിരുന്നു ആ കുറിപ്പിൽ ഉണ്ടായിരുന്നത്’- അനശ്വര രാജൻ പറഞ്ഞു.