
ന്യൂഡൽഹി: ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി 315 കോടിയിലധികം വിലമതിക്കുന്ന ഭൂമി, കാറ്റാടി, വെള്ളി, വജ്രാഭരണങ്ങൾ, എന്നിവ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) മുൻ രാജ്യസഭാംഗമായ ഈശ്വർലാൽ ശങ്കർലാൽ ജെയിൻ ലാൽവാനി (77) ന്റെ സ്വത്താണ് കണ്ട് കെട്ടിയത്. രാജ്മൽ ലഖിചന്ദ് ജ്വല്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ആർഎൽ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ്, മൻരാജ് ജ്വല്ലേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രമോട്ടറാണ് ഇദ്ദേഹം.
ജൽഗാവ്, മുംബൈ, താനെ, സില്ലോഡ് (മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ല), കച്ച് (ഗുജറാത്ത്) എന്നിവിടങ്ങളിലെ 70 സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടാൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം വെള്ളിയാഴ്ച താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചില കാറ്റാടിയന്ത്രങ്ങൾ ഒഴികെ രാജ്മൽ ലഖിചന്ദ് ജ്വല്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാങ്ക് തട്ടിപ്പ് കേസിൽ മൊത്തം 315.60 കോടി രൂപ വിലമതിക്കുന്ന വെള്ളി, വജ്രാഭരണങ്ങൾ, ബുള്ളിയൻ, ഇന്ത്യൻ കറൻസി എന്നിവ പിടിച്ചെടുത്തു. പ്രമോട്ടർമാരായ ഈശ്വർലാൽ ശങ്കർലാൽ ജെയിൻ ലാൽവാനി, മനീഷ് ഈശ്വർലാൽ ജെയിൻ ലാൽവാനി തുടങ്ങിയവർ സമ്പാദിച്ച ബിനാമി സ്വത്തുക്കളും കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നുവെന്ന് ഇഡി ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]