
മുഡ ഭൂമിയിടപാടിൽ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും ഹൈക്കോടതി നോട്ടിസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരൂ ∙ മുഡ ഭൂമിയിടപാട് കേസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കർണാടക മുഖ്യമന്ത്രി , ഭാര്യ ബി.എം.പാർവതിക്കും കർണാടക നോട്ടിസ് അയച്ചു. ലോകായുക്തയിൽ നിന്നു കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യം തള്ളിയ ഉത്തരവിനെതിരെ വിവരാവകാശ പ്രവർത്തക സ്നേഹമയി കൃഷ്ണ സമർപ്പിച്ച അപ്പീലിലാണ് നടപടി. ഏപ്രിൽ 28നു നോട്ടിസിന് മറുപടി നൽകണം. അന്നേ ദിവസം കേസ് കോടതി പരിഗണിക്കും.
വാദം കേൾക്കുന്നതിനിടെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകുന്ന അപ്പീൽ ആർട്ടിക്കിൾ 226 പ്രകാരം നിലനിൽക്കുമോ എന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. ലോകായുക്ത അന്വേഷണം പക്ഷപാതപരമോ ദുരുദ്ദേശ്യത്തോടെയോ അല്ലെന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഹര്‍ജി ഫെബ്രുവരി ഏഴിന് കോടതി തള്ളിയിരുന്നു.
സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതി, മൈസൂർ അർബൻ ഡവലപ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് ആരോപണം. സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും മലയാളിയായ ഏബ്രഹാം ജൂലൈയിൽ ലോകായുക്തയിൽ പരാതി നൽകിയിരുന്നു.
സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിൽ മുഖ്യമന്ത്രി മകൾ വീണാ വിജയനും കേരള ഹൈക്കോടതി നോട്ടിസ് നൽകിയതിന് പിന്നാലെയാണ് സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കുമെതിരെ കർണാടക ഹൈക്കോടതിയും നോട്ടിസ് അയച്ചത്.