
ശരീരഭാഗങ്ങൾ ആക്രിയാണെന്ന് കരുതി എടുത്തതെന്ന് യുവാവിന്റെ മൊഴി, മെഡിക്കൽ കോളേജ് ജീവനക്കാരന് സസ്പെൻഷൻ
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്കയച്ച ശരീരഭാഗങ്ങൾ കാണാതായ സംഭവത്തിൽ ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ. ഹൗസ് കീപ്പിംഗ് വീഭാഗം ജീവനക്കാരൻ അജയകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ശരീരഭാഗങ്ങൾ ആക്രിക്കാരൻ കൊണ്ടുപോകാൻ ഇടയായതിനാണ് നടപടി. പാത്തോളബി ലാബിൽ പരിശോധനയ്ക്കയച്ച സാമ്പിളുകൾ ആക്രിക്കാരനിൽ നിന്ന് കണ്ടെടുത്തിരുന്നു. ആക്രിയാണെന്ന് കരുതി എടുത്തതാണെന്ന് വിൽപനക്കാരൻ മൊഴി നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]