
ചെങ്കടലിലെ സംഘര്‍ഷം;ആഗോള സമ്പത് വ്യവസ്ഥയെ തകിടം മറിച്ചേക്കാമെന്ന് വിദഗ്ധര്‍.
സ്വന്തം ലേഖിക
ചെങ്കടലിലും മിഡില്‍ ഈസ്റ്റിലും തുടരുന്ന സംഘര്‍ഷങ്ങള്‍ ആഗോളസമ്ബദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്ബത്തിക വിദഗ്ധര്‍.
ഇതിനുപുറമെ പണപ്പെരുപ്പം വര്‍ധിക്കാനും ഊര്‍ജവിതരണത്തിന് തടസം നേരിടാനും സാധ്യതകളുണ്ടെന്നും വിലയിരുത്തലുണ്ട്. യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും യുകെയും നടത്തുന്ന തുടരാക്രമണങ്ങള്‍ രൂക്ഷമായതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഉയര്‍ന്ന പലിശനിരക്ക്, വളര്‍ച്ചാനിരക്കിലെ ഇടിവ്, സ്ഥിരമായ പണപ്പെരുപ്പം, അഗോള അനിശ്ചിതാവസ്ഥ എന്നിവയിലേക്ക് പ്രതിസന്ധി നയിച്ചേക്കുമെന്നാണ് ലോക ബാങ്കിലെ സാമ്ബത്തിക വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആഗോള സാമ്ബത്തിക സ്ഥിതിയെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധിയും, യുക്രെയ്ന്-റഷ്യ യുദ്ധവും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. ചൈനയില്‍ പ്രതീക്ഷിച്ചതിലും താഴ്ന്ന വളര്‍ച്ച, വ്യാപരത്തിലുണ്ടാകുന്ന ഇടിവ്, കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ എന്നിവയെല്ലാം ആഗോളസാമ്ബത്തിക വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ചെങ്കടലിലൂടെ കടത്തിവിടുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെ സമീപകാലത്തുണ്ടായ ആക്രമണം ഇതിനോടകം തന്നെ കപ്പല്‍ ഗതാഗതം തടസപ്പെടുത്തുന്നതിനും വിതരണശ്യംഖലകളിലെ പ്രതിസന്ധിയും പണപ്പെരുപ്പത്തിന്റെ സാധ്യതകളും വര്‍ധിപ്പിച്ചിട്ടുണ്ട്. വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ ഊര്‍ജവിതരണത്തെ ബാധിക്കുമ്ബോള്‍ സ്വഭാവികമായും ഊര്‍ജത്തിന്റെ വിലയും ഉയരും. ഇത് മറ്റ് മേഖലകളെ ബാധിക്കുക മാത്രമല്ല സാമ്ബത്തികമായ അനിശ്ചിതത്വവും സൃഷ്ടിക്കും. കൂടാതെ നിക്ഷേപം കുറയുകയും വളര്‍ച്ച ദുര്‍ബലപ്പെടുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. സംഘര്‍ഷങ്ങള്‍ ഗുരുതര പ്രശ്നമായി സാമ്ബത്തിക മേഖലയെ ബാധിച്ചിരിക്കുകയാണെന്നാണ് ഓര്ഗനൈസേഷന് ഫോര്‍ എക്കണോമിക്ക് കോ-ഓപ്പറേഷന് ആന്‍ഡ് ഡെവലപ്പ്മെന്റിലെ (ഒഇസിഡി) സാമ്ബത്തിക വിദഗ്ദനായിരുന്നു ജോണ്‍ ലെവെല്ലിന്‍ പറയുന്നത്.
ലോകവ്യാപാരത്തില്‍ തടസങ്ങളുണ്ടാകാനുള്ള സാധ്യത 30 ശതമാനമായി ഉയര്‍ന്നതായി ജോണ്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വാരം ഇത് 10 ശതമാനം മാത്രമായിരുന്നു. ചെങ്കടലിലെ സ്ഥിതിഗതികള്‍ ഹോര്‍മൂസ് കടലിടുക്കിലേക്കും മിഡില്‍ ഈസ്റ്റിലേക്കും വ്യാപിക്കുന്നതില്‍ ഭയാനകമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി. യെമെനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടണും വ്യാഴാഴ്ച മുതലാണ് ആക്രമണം കടുപ്പിച്ചത്. ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരയുള്ള ആക്രമണത്തിന് മറുപടിയായാണ് സംയുക്ത നീക്കം നടക്കുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയെ സ്തംഭിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തിന് ശേഷം തങ്ങള്‍ ആത്മവിശ്വാസത്തിലാണെന്നും തയാറാണെന്നുമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നടത്തിയ പ്രസ്താവന. കൂടുതല്‍ വിവരങ്ങളിലേക്ക് കടക്കാന്‍ ബൈഡന് തയാറായില്ല ഗാസയിലുള്ള പലസ്തീനികള്‍ക്ക് പിന്തുണയായി ഇസ്രയേലിന്റെ കപ്പലുകള്‍ മാത്രമാണ് ലക്ഷ്യം വെയ്ക്കുന്നതെന്നാണ് ഹൂതികളുടെ വിശദീകരണം. ആക്രമണങ്ങള്‍ ചെങ്കടലിലൂടെയും അറബിക്കടലിലൂടെയും കപ്പലുകള്‍ കടന്നുപോകുന്നത് തടയാനുള്ള ഹൂതികളുടെ നീക്കങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതല്ലെന്ന് ഹൂതികളുടെ വക്താവ് മുഹമ്മദ് അബ്ദുള്‍സലാം വ്യക്തമാക്കി. ബ്രിട്ടീഷ് ചേമ്ബര്‍ ഓഫ് കൊമേഴ്സിന്റെ വ്യാപാര വിദഗ്ദനായ വില്യം ബെയിന്‍ സുപ്രധാനമായ ഒരു കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
“നവംബറില്‍ സൂയസ് കനാലുവഴി അഞ്ച് ലക്ഷം കണ്ടെയ്നറുകളായിരുന്നു കടന്നുപോയിരുന്നത്. ഇതില്‍ 60 ശതമാനം ഇടിവാണ് ഡിസംബറില്‍ സംഭവിച്ചിരിക്കുന്നത്. കനാലുവഴി കടന്നുപോകുന്ന കണ്ടെയ്നറുകളുടെ എണ്ണം രണ്ട് ലക്ഷമായി ചുരുങ്ങി,” വില്യം പറഞ്ഞു.
സംഘര്‍ഷങ്ങള്‍ മൂലം കപ്പലുകള്‍ വ്യത്യസ്തമായ പാത തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും ചിലവ് വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നവംബറില്‍ ഒരു കണ്ടെയ്നറിന് 1,500 അമേരിക്കന്‍ ഡോളറായിരുന്നത് ഡിസംബറില്‍ 4,000 ഡോളറായി ഉയര്‍ന്നു. പ്രതിസന്ധിയും സംഘര്‍ഷവും ഇനിയും തുടരുകയാണെങ്കില്‍ വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും വില്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]