തിരുവനന്തപുരം∙ അമീബ മൂലം ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ച് ഡോക്ടർമാർ പഠനം നടത്തി സർക്കാരിനെ അറിയിച്ചത് 2013ൽ തന്നെയാണെന്നു മന്ത്രി
. അന്നത്തെ യുഡിഎഫ് സർക്കാർ റിപ്പോർട്ടിൽ ഒരു നടപടിയുമെടുത്തില്ല.
2018ലാണ് ഡോക്ടർമാർ പഠനം സർക്കാരിനു നൽകിയതെന്ന ചിലരുടെ വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ 2013ലെ അക്കാഡമിക് കോൺഫറൻസിൽ അവതരിപ്പിച്ച ഈ പഠനത്തിന്റെ വിഡിയോ പ്രസന്റേഷനും മന്ത്രി പങ്കുവെച്ചു.
യുഡിഎഫ്
കാലത്ത് ഡോക്ടർമാർ അമീബ രോഗങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അത് ഒരു ഫയൽ പോലുമായില്ല എന്നായിരുന്നു ഇന്നലെ ഫെയ്സ്ബുക് പോസ്റ്റിൽ മന്ത്രി ആരോപിച്ചത്.
ഡോക്ടർമാരുടെ മുന്നിലെത്തിയ കോർണിയ അൾസർ കേസുകളുടെ പരിശോധനയിൽ അത് അമീബ മൂലമാണെന്നു കണ്ടെത്തി. 64% ആളുകൾക്കും രോഗം ഉണ്ടായത് കിണർ വെള്ളത്തിലെ അമീബയിൽ നിന്നാണെന്ന് സംശയിക്കുന്നതായി ഈ ഡോക്ടര്മാര് കണ്ടെത്തി.
നിർഭാഗ്യകരമെന്നു പറയട്ടെ, ഈ പഠന റിപ്പോർട്ടോ, അമീബ മൂലമുള്ള കേസുകളോ അന്ന് ആരോഗ്യ വകുപ്പിലെ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, അമീബ മൂലമുള്ള രോഗങ്ങളെ കുറിച്ചുള്ള മന്ത്രി പറഞ്ഞ പഠനം 2018ലാണു പ്രസിദ്ധീകരിച്ചതെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. ഇതിനാണ് ഇപ്പോൾ മന്ത്രിയുടെ വിശദീകരണം.
2013ൽ സർക്കാരിന് നൽകിയ പഠനം വർഷങ്ങൾക്കു ശേഷം ഒരു ജേർണലിലേക്ക് അവർ അയച്ചു കൊടുക്കുകയായിരുന്നുവെന്ന് മന്ത്രി വിശദീകരിക്കുന്നു. ജേർണൽ അത് പ്രസിദ്ധീകരിച്ചു.
ആ ജേർണലോ, അതിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോ സർക്കാരിന്റെ ശ്രദ്ധയിലേക്ക് വരുന്ന ഒന്നല്ലെന്നും സർക്കാരുമായി ഒരു ബന്ധവും ഉള്ളതുമല്ലെന്നും മന്ത്രി പറയുന്നു.
മന്ത്രി വീണാ ജോർജിന്റെ ഫെയ്സ്ബുക് പോസ്റ്റ്
അമീബയുമായി ബന്ധപ്പെട്ട് 2013-ൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടേഴ്സ് നടത്തിയ ഒരു പഠനത്തെക്കുറിച്ച് കഴിഞ്ഞദിവസം ഞാൻ ഫെയ്സ്ബുക്കിൽ പറഞ്ഞിരുന്നു. മുന്നിലെത്തിയ കേസുകളിൽ നിന്ന് അവർ എത്തിച്ചേർന്ന നിഗമനങ്ങൾ, പഠനങ്ങൾ എന്നെ അത്ഭുതപ്പെടുത്തി.
കിണറുകളിലെ അമീബയും അവയുണ്ടാക്കുന്ന രോഗവും സംബന്ധിച്ച അവരുടെ നിഗമനങ്ങളാണ് എന്നിൽ പ്രത്യേകിച്ച് വിസ്മയം ഉണ്ടാക്കിയത്. അന്ന്, 2013-ൽ സർക്കാരിനെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടികൾ ഉണ്ടായില്ല.
അന്ന് അത് ഒരു ഫയൽ പോലും ആയില്ല എന്ന് മനസ്സിലാക്കുന്നു. പലകാരണങ്ങളാൽ ഈ പഠനം പിന്നീട് തുടരാൻ ഡോക്ടർസിന് കഴിഞ്ഞില്ല.
വർഷങ്ങൾക്ക് ശേഷം ഈ പഠനം ഒരു ജേർണലിലേക്ക് അവർ അയച്ചു കൊടുത്തു.
ജേർണൽ അത് പ്രസിദ്ധീകരിച്ചു. ആ ജേർണലോ, അതിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോ സർക്കാരിന്റെ ശ്രദ്ധയിലേക്ക് വരുന്ന ഒന്നല്ല.
സർക്കാരുമായി ഒരു ബന്ധവും ഉള്ളതുമല്ല. നൂറുകണക്കിന് ജേർണലുകൾ അങ്ങനെ പല സംഘടനകളും പ്രസിദ്ധീകരിക്കുന്നുണ്ട്.
ഈ വിഷയത്തിൽ താല്പര്യമുള്ള, അത്രയും അക്കാദമിക് താല്പര്യമുള്ള ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ മാത്രമേ ജേർണലുകളിലെ ലേഖനങ്ങൾ സർക്കാരിന്റെ ശ്രദ്ധയിലേക്ക് വരികയുള്ളു. എന്നാൽ 2013-ൽ സർക്കാരിനെ നേരിട്ട് അറിയിച്ചതിൽ നടപടി എടുത്തില്ല എന്നത് പ്രശ്നം അല്ല! സർക്കാരിന് അറിവില്ലാത്ത, സർക്കാരുമായി ഒരു ബന്ധവുമില്ലാത്ത ഒരു ജേർണലിൽ 2018-ൽ വന്ന റിപ്പോർട്ടിൽ (പല ജേർണലുകളിൽ വരുന്ന എല്ലാ റിപ്പോർട്ടുകളും എല്ലാ ഗവേഷകരും എല്ലാ ആരോഗ്യ പ്രവര്ത്തകരും കാണണമെന്നില്ല) കഴിഞ്ഞ സർക്കാർ നടപടി എടുത്തില്ല എന്നതാണ് പ്രശ്നം!
2013-ലെ ഒരു അക്കാഡമിക് കോൺഫെറെൻസിൽ ഈ പഠനത്തിന്റെ പ്രസന്റേഷൻ അന്ന് ഡോക്ടേഴ്സ് അവതരിപ്പിച്ചത് ചേർക്കുന്നു. അവസാന ഭാഗം ഒന്ന് ശ്രദ്ധിച്ചാൽ കേൾക്കാം, ഹെൽത്ത് ഹസാഡ് വാണിങ് അന്ന് കൊടുത്തിരുന്നു. ഫലപ്രദമായ നടപടികൾ വേണം എന്ന് ഉന്നത അധികാരികളെ അറിയിച്ചിരുന്നു.
ഇങ്ങനെ ഒക്കെ ആണെങ്കിലും സാരമില്ല സത്യം പറയേണ്ട. നമ്മുടെ കൺക്ലൂഷൻ ഇങ്ങനെ ആകാം ‘ആരോഗ്യ മന്ത്രി വെട്ടിലായി’
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]