

വ്യാജ ലോട്ടറി ടിക്കറ്റുകൾ ഉപയോഗിച്ച് തട്ടിപ്പ് ; തട്ടിപ്പ് നടത്തിയത് ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോ കോപ്പി ഉപയോഗിച്ച് ; പ്രതികളെ പിടികൂടിയത് കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള സംഘം
സ്വന്തം ലേഖകൻ
ഇടുക്കി: കട്ടപ്പനയിൽ വ്യാജ ലോട്ടറി ടിക്കറ്റുകൾ ഉപയോഗിച്ച് പലയിടങ്ങളിൽ നിന്നായി പണം തട്ടിയെടുത്തു. നറുക്കെടുപ്പിൽ 5000 രൂപ ലഭിച്ച കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫോട്ടോ കോപ്പി തയ്യാറാക്കിയാണ് ഏജൻസികളിൽ നിന്നടക്കം മൂന്നംഗ സംഘം തട്ടിപ്പ് നടത്തിയത്. ഏജൻസികളുടെ പരാതിയിൽ കട്ടപ്പന പൊലീസ് രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫോട്ടോ കോപ്പി ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.
നറുക്കെടുപ്പിൽ 5000 രൂപ പ്രൈസ് അടിച്ച ലോട്ടറിയുടെ വിവിധ സീരിയസുകളിൽ ഫോട്ടോകോപ്പി ഉണ്ടാക്കിയ ശേഷം വിവിധ ഇടങ്ങളിലെ ഏജൻസിയിൽ എത്തി ലോട്ടറി അടിച്ചെന്ന് പറഞ്ഞ് പറ്റിച്ച് പണം കൈപ്പറ്റുകയായിരുന്നു. 4851 എന്ന നമ്പരിൽ അവസാനിക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ വിവിധ സീരിസുകൾ ആണ് തട്ടിപ്പു സംഘം നിർമ്മിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അതോടൊപ്പം കട്ടപ്പനയിലെ ഒരു ഏജൻസിയുടെ സീലും നിർമിച്ചെടുത്തായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ നിർമിച്ചെടുത്ത കള്ള ടിക്കറ്റുകൾ ഏജൻസികൾക്ക് പുറമെ ചെറുകിട വിൽപ്പനക്കാരുടെ അടുത്തും മാറിയിട്ടുണ്ടെന്നാണ് നിഗമനം. കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
നിലവിൽ കട്ടപ്പനയിലെ രണ്ട് ഏജൻസികളിലും, നെടുങ്കണ്ടത്ത് ഒരു ഏജൻസിയിലും, തൂക്കുപാലത്ത് രണ്ട് ഏജൻസികളിലും ആണ് തട്ടിപ്പ് സംഘമെത്തി പണം തട്ടിയത്. സംഭവത്തിൽ വിവിധ മേഖലകളിലെ ഏജൻസികൾ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെ നെടുംകണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ബാലഗ്രാം സ്വദേശി പറങ്കിത്തറ സുബിനെ ഏജൻസി ജീവനക്കാർ തിരിച്ചറിഞ്ഞു. ചുവന്ന സ്വിഫ്റ്റ് കാറിൽ എത്തിയ മൂവർ സംഘത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]