
‘വെടിനിർത്തലിന് ആദ്യം ആഹ്വാനം ചെയ്തത് പാക്കിസ്ഥാൻ; കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ വെടിനിർത്തലിനുള്ള ആഹ്വാനം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നാണ് ആദ്യം വന്നതെന്ന് ആവർത്തിച്ച് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വീണ്ടും ആവർത്തിച്ചത്. പാക്കിസ്ഥാൻ ഹൈക്കമ്മിഷണറിൽനിന്ന് മേയ് 10ന് ഉച്ചയ്ക്ക് 12.30നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലത്തിന് ഫോൺകോൾ വരുന്നത്. ആദ്യം ഹോട്ട്ലൈനിൽ ആശയവിനിമയം നടത്താൻ പാക്കിസ്ഥാന് സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ടു. തുടർന്ന് ഇന്ത്യൻ ഡിജിഎംഒയുടെ സൗകര്യാർഥം വൈകിട്ട് 3.35നാണ് പാക്കിസ്ഥാൻ ഡിജിഎംഒയുമായി സംസാരിച്ചത്.
‘‘മേയ് 10ന് പുലർച്ചെ പാക്കിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. തുടർന്നാണ് പാക്കിസ്ഥാൻ വെടിനിർത്തലിന് താൽപര്യം അറിയിച്ച് എത്തിയത്. ഇന്ത്യയുടെ സൈനിക ബലമാണ് പാക്കിസ്ഥാനെ വെടിനിർത്തണമെന്ന ആവശ്യത്തിലേക്ക് എത്തിച്ചത്. ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലിത്തിലാണ് ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയത്. പാക്കിസ്ഥാൻ സേന ആക്രമണം നടത്തുകയാണെങ്കിൽ ഇന്ത്യ തിരിച്ചടിക്കുക തന്നെ ചെയ്യും. അവർ നിർത്തിയാൽ ഇന്ത്യയും അവസാനിപ്പിക്കും. ഇന്ത്യ പാക്ക് വിഷയത്തിൽ മൂന്നാം കക്ഷികളുടെ ഇടപെടൽ അനുവദിക്കില്ല. കശ്മീരിലെ ഏക വിഷയം പാക്കിസ്ഥാൻ അധിനിവേശ കശ്മീർ ഇന്ത്യയ്ക്ക് കൈമാറുക എന്നതുമാത്രമാണ്’’– വിദേശകാര്യ വക്താവ് പറഞ്ഞു.