
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സിന്. അധികസമയത്തിലേക്ക് നീണ്ട കലാശപ്പോരില്‍ ബെംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ബഗാന് കിരീടം നേടിയത്. നേരത്തെ ഐഎസ്എല്‍ ഷീല്‍ഡും ബഗാന് നേടിയിരുന്നു. സൂപ്പര്‍ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്സ് ഷീല്‍ഡും ഐഎസ്എല്‍ കപ്പും ഒരുമിച്ചു നേടിയിട്ടില്ല. ഈ ചരിത്രനേട്ടമാണ് മോഹന്‍ ബഗാന് സ്വന്തമാക്കിയത്.
കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ നടന്ന ഫൈനലിന്റെ ആദ്യപാതി ഗോള്‍ രഹിതമായിരുന്നു. എന്നാല്‍ 49-ാം മിനിറ്റില്‍ ബെംഗളൂരു എഫ്സി ലീഡ് നേടി. ബഗാന് താരം ആല്‍ബര്‍ട്ടോ റോഡ്രിഗസിന്റെ സെല്‍ഫ് ഗോളാണ് ബഗാന് ലീഡ് സമ്മാനിച്ചത്.
എന്നാല്‍ 72-ാം മിനിറ്റില്‍ ലഭിച്ച ഒരു പെനാല്‍റ്റിയിലൂടെ ബഗാന് സമനില പിടിച്ചു. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജേസണ്‍ കമ്മിംഗ്സാണ് ലീഡ് സമ്മാനിച്ചത്. തുടര്‍ന്ന് ഇരു ടീമുകളും വിജയ ഗോളിനായി പൊരുതിയെങ്കിലും 90 മിനിറ്റ് മതിയായിരുന്നില്ല. ഇതോടെ മത്സരം അധികസമയത്തേക്ക്. അധിക സമയത്ത് ആറാം മിനിറ്റില്‍ ജാമി മക്ലാരനിലൂടെ മോഹന്‍ ബഗാന് ലീഡ് നേടി. ഈ ഗോള്‍ മോഹന്‍ ബഗാന്റെ വിജയം ഉറപ്പിച്ചു.
ഐഎസ്എല്‍ ചരിത്രത്തില്‍ രണ്ടാം കിരീടമാണ് ബഗാന്റേത്. കൊല്‍ക്കത്ത ടീമിന്റെ മുന്‍ ക്ലബ്ബായ എടികെ മൂന്നുതവണ കപ്പുയര്‍ത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]