![](https://newskerala.net/wp-content/uploads/2025/02/kera.1.3137213.jpg)
നെടുമ്പാശേരി: ഹോം സ്റ്റേ വാടകയ്ക്കെടുത്ത് ലക്ഷങ്ങളുടെ ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന 13 പേർ നെടുമ്പാശേരി പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്നായി ആറ് ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു.
പായിപ്ര ചൂരത്തോട്ടിയിൽ കാസിം (55), പാറപ്പുറം പുളിക്കക്കുടി ദിലീപ് (51), മറ്റൂർ കുടിയിരുപ്പിൽ ഷീൽ സെബാസ്റ്റ്യൻ (55), പൂണിത്തുറ തമ്മനം നന്ദനത്ത് പറമ്പ് സിയാദ് (51), മേലൂർ കുന്നപ്പിള്ളി കങ്ങുശേരി വീട്ടിൽ ശശി (63), മുടിക്കൽ ചിറമൂടൻ ഷെഫീഖ് (48), പുതുവൈപ്പ് തേവക്കൽ വീട്ടിൽ ജോസ്ലൈൻ (38), ചളിക്കവട്ടം അറയ്ക്കൽ സിയാദ് (42), വാഴക്കുളം അച്ചക്കോട്ടിൽ അമൽ ശ്രീധർ (31), ചൊവ്വര കൃഷ്ണഭവനിൽ സുഭാഷ് (49), നെടുവന്നൂർ കോയിക്കര സോജൻ (40), അരൂക്കുറ്റി വലിയ നാട്ട് വീട്ടിൽ നാസർ (51), മലയാറ്റൂർ പീലിങ്ങപ്പിള്ളി പ്രസാദ് (48), മൂവാറ്റുപുഴ വാഴക്കുളം കോട്ടുങ്ങൽ മജു ജോസ് (40), മുടിക്കൽ പള്ളച്ചിയിൽ അൻസാർ (55) എന്നിവരാണ് പിടിയിലായത്.
ചെത്തിക്കോട്ടാണ് ഹോം സ്റ്റേ വാടകയ്ക്ക് എടുത്ത് ചീട്ടുകളി നടത്തിയിരുന്നത്. ടാക്സി വിളിച്ചാണ് ആളുകളെത്തിയിരുന്നത്. സമീപ ജില്ലകളിൽ നിന്നു വരെ പണം വച്ച്ചീട്ടുകളിക്കാൻ ആളുകളുണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി 11 മണിക്ക് തുടങ്ങിയ റെയ്ഡ് ഇന്നലെ പുലർച്ചെ വരെ നീണ്ടു.
ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സാബു ജി. മാസ്, എസ്.ഐമാരായ മാഹിൻ സലിം, സി.എം. മുജീബ് എന്നിവരാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]