
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബുധനാഴ്ച്ച (നവംബര്‍ 13) മൂന്നാം ടി20 മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും 1-1 ഒപ്പത്തിനൊപ്പമാണ്.
ബാറ്റര്‍മാരുടെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന പ്രശ്നം. മുന്‍നിര താരങ്ങള്‍ക്ക് സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ല.
അഭിഷേക് ശര്‍മ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തി. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണ് രണ്ടാം മത്സരത്തില്‍ നേരിട്ട
മൂന്നാം പന്തില്‍ തന്നെ റണ്‍സെടുക്കാതെ പുറത്തായി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും റിങ്കു സിംഗിനും കാര്യമായ സംഭാവന നല്കാന് സാധിക്കുന്നില്ല.
അഭിഷേക് പുറത്തേക്ക്? മാറ്റമുണ്ടാകാന്‍ സാധ്യതയുള്ള ഏരിയ ഓപ്പണിംഗ് സ്ഥാനമാണ്. ഓപ്പണിംഗില്‍ അഭിഷേക് ശര്‍മയുടെ മങ്ങിയ ഫോമാണ് ഇന്ത്യക്ക് തലവേദന.
ഐപിഎല്ലിലും സിംബാബ്വെക്കെതിരെയും തകര്‍ത്തടിച്ചെങ്കിലും പിന്നീടിതുവരെ അഭിഷേകില്‍ നിന്ന് വലിയ ഇന്നിംഗ്സുകളൊന്നും പിറന്നിട്ടില്ല. ഈ സാഹചര്യത്തില്‍ നാളെ അഭിഷേക് ശര്‍മക്ക് പകരം ഓപ്പണിംഗില്‍ ഇന്ത്യ ജിതേഷ് ശര്‍മക്ക് അവസരം നല്കാന് സാധ്യതയേറെയാണ്.
അഭിഷേകും സഞ്ജുവും മാത്രമാണ് ടീമിലെ ഓപ്പണര്‍മാരെന്നതിനാല്‍ ഇന്ത്യക്ക് മുന്നില്‍ മറ്റ് സാധ്യതകളില്ല. പിച്ച് റിപ്പോര്‍ട്ട് പേസിനും ബൗണ്‍സിനും പേരുകേട്ട
പിച്ചാണ് സെഞ്ചൂറിയനിലേത്. പേസര്‍മാര്‍ക്ക് വലിയ സഹായം പിച്ചില്‍ നിന്ന് ലഭിക്കും.
ടോസ് നേടുന്ന ടീം ബൗളിംഗ് എടുക്കാനാണ് സാധ്യത കൂടുതല്‍. അവസാന ടി20യില്‍ കൂറ്റന്‍ സ്കോര്‍ പിറന്ന ഗ്രൗ്ട് കൂടിയാണിത്.
2023ല്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിന്‍ഡീസ് 258 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ ദക്ഷണാഫ്രിക്ക സ്കോര്‍ മറികടക്കുകയും ചെയ്തു.
517 റണ്‍സാണ് മത്സരത്തില്‍ പിറന്നത്. 35 സിക്സുകളും മത്സരത്തിലുണ്ടായിരുന്നു.
100 റണ്‍സാണ് സെഞ്ചൂറിയനിലെ ഏറ്റവും ചെറിയ സ്കോര്‍.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: ജിതേഷ് ശര്‍മ, സഞ്ജു സാംസണ്, സൂര്യകുമാര്‍ യാദവ്, രണ്‍ദീപ് സിംഗ്/ തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്/ യാഷ് ദയാല്‍, ആവേഷ് ഖാന്/വിജയ്കുമാര്‍ വൈശാഖ്, വരുണ്‍ ചക്രവര്‍ത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]