ബ്രസീലിയ∙ സൈനിക അട്ടിമറി ആസൂത്രണം ചെയ്ത കുറ്റത്തിന്
മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയ്ക്ക് 27 വർഷവും മൂന്നു മാസവും തടവുശിക്ഷ. 2022ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുനേതാവ് ലുല ഡ സിൽവയോട് പരാജയപ്പെട്ടതിനു പിന്നാലെ അധികാരത്തിൽ തുടരാനായി പട്ടാള അട്ടിമറിക്ക് ശ്രമിച്ചെന്നതാണ് കേസ്.
ബ്രസീൽ സുപ്രീംകോടതിയുടേതാണ് വിധി. 2033ൽ നടക്കാനാരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും ബൊൽസൊനാരോയ്ക്ക് വിലക്കേർപ്പെടുത്തി.
ബൊൽസൊനാരോ അട്ടിമറി ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയെന്ന് തെളിഞ്ഞതായും കേസിൽ ഇദ്ദേഹം കുറ്റക്കാരനാണെന്നും അഞ്ചംഗ പാനലിലെ 4 ജസ്റ്റിസുമാരും പ്രഖ്യാപിച്ചിരുന്നു.
ഒരാൾ മാത്രം ബൊൽസൊനാരോയെ വിട്ടയയ്ക്കുന്നതിനെ അനുകൂലിച്ചു. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിൽ കുറ്റക്കാരനാകുന്ന ആദ്യ മുൻ പ്രസിഡന്റാണ് ബൊൽസൊനാരോ.
അതേസമയം, താൻ തെറ്റു ചെയ്തിട്ടില്ലെന്ന് ബൊൽസൊനാരോ അവകാശപ്പെട്ടു.
ബ്രസീലിയയിൽ വീട്ടുതടങ്കലിലാണ് നിലവിൽ ബൊൽസൊനാരോയുള്ളത്. ബൊൽസൊനാരോയെ ജയിലിൽ അയയ്ക്കാതെ വീട്ടുതടങ്കലിൽ തുടരാൻ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടേക്കും.
അതേസമയം, സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ബൊൽസൊനാരോയ്ക്ക് കഴിയില്ല. അഞ്ച് ജഡ്ജിമാരിൽ രണ്ടോ അതിൽക്കൂടുതലോ പേർ പ്രതിയെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടാൽ മാത്രമേ അപ്പീൽ നൽകാനാകൂ എന്നാണ് നിയമം.
പട്ടാള അട്ടിമറി ആസൂത്രണം ചെയ്തതു കൂടാതെ ലുലയെയും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെയും ഒരു സുപ്രീംകോടതി ജസ്റ്റിസിനെയും വധിക്കാനുള്ള പദ്ധതിയെക്കുറിച്ച് ബൊൽസൊനാരോയ്ക്ക് അറിവുണ്ടായിരുന്നെന്നും പ്രോസിക്യൂഷൻ വാദിച്ചു.
യുഎസ് പ്രസിഡന്റ്
കടുത്ത അനുകൂലിയായിരുന്നു ബൊൽസൊനാരോ. ബൊൽസൊനാരോയ്ക്ക് എതിരായ വിധി അദ്ഭുതപ്പെടുത്തുന്നുവെന്ന് ട്രംപ് പ്രതികരിച്ചു.
ബ്രസീൽ ഭരണകൂടം ബൊൽസൊനാരോയെ വേട്ടയാടുകയാണെന്നും അതിനു തക്ക പ്രതികരണം യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ബ്രസീലിനുള്ള തീരുവ വർധിപ്പിക്കുകയും വിധി പ്രഖ്യാപിച്ച ജഡ്ജിമാര്ക്ക് ഉപരോധമേർപ്പെടുത്തുകയും ചെയ്യുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]