

ജുഡീഷ്യല്‍ ഓഫീസർമാരുടെ ആനുകൂല്യങ്ങള്‍ പിഎഫില്‍ ലയിപ്പിക്കാൻ തീരുമാനം ; തുക രണ്ടുവർഷത്തേയ്ക്ക് ഉപയോഗിക്കാനാവില്ല ; സാമ്പത്തിക പ്രതിസന്ധി പ്രശ്നങ്ങള്‍ കാരണമാണ് തീരുമാനമെന്ന് സർക്കാർ വിശദീകരണം ; എതിര്‍പ്പുമായി കേരള ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന് രംഗത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജുഡീഷ്യല്‍ ഓഫീസർമാരുടെ ആനുകൂല്യങ്ങള്‍ പിഎഫില്‍ ലയിപ്പിക്കാൻ തീരുമാനമായി. പിഎഫില്‍ ഉള്‍പ്പെടുത്തുന്ന തുക രണ്ടുവർഷത്തേയ്ക്ക് ഉപയോഗിക്കാനാവില്ല.
ഇതുസംബന്ധിച്ച സർക്കാരിന്റെ ഉത്തരവിറങ്ങി. സാമ്പത്തിക പ്രതിസന്ധി പ്രശ്നങ്ങള്‍ കാരണമാണ് തീരുമാനമെന്നാണ് സർക്കാരിന്റെ വിശദീകരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നാഷണല്‍ ജുഡീഷ്യല്‍ പേ കമ്മീഷന് ശുപാര്‍ശ ചെയ്ത ആനുകൂല്യങ്ങളിലാണ് സര്‍ക്കാരിന്റെ തീരുമാനം. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ശുപാര്‍ശ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2022 ജൂലൈ മുതലുള്ള കുടിശ്ശികയാണ് പിഎഫില്‍ ലയിപ്പിക്കുന്നത്.
ഇത് ഉടന്‍ അനുവദിക്കണമെന്ന് സുപീംകോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ നടപടിയില്‍ എതിര്‍പ്പുമായി കേരള ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന് രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]