തൃശൂർ: കൈവിലങ്ങുമായി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ലഹരിക്കേസിലെ പ്രതിയെ സാഹസികമായി പിടികൂടി തൃശൂർ ചേർപ്പ് പൊലീസ്.
ഇരട്ടക്കൊലക്കേസ് പ്രതി കൂടിയായ ഡൈമൺ എന്നറിയപ്പെടുന്ന ജിനു ജോസ് ആണ് പൊലീസ് വലയിലായത്. ചെറുപ്പക്കാരെയും വിദ്യാർത്ഥികളെയും ലക്ഷ്യമാക്കി ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ജിനു.
കഴിഞ്ഞ ദിവസം ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ എട്ടുമന പ്രദേശത്ത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർപ്പ് പൊലീസും ഡാൻസാഫ് സംഘവും നടത്തിയ സംയുക്ത പരിശോധനയിൽ 31 വയസുകാരനായ ജിഷ്ണുവിൽ നിന്ന് 11.650 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തിരുന്നു.
ജിഷ്ണുവിന് രാസലഹരി നൽകിയത് ചൊവ്വൂർ സ്വദേശി ‘ഡൈമൺ’ എന്നറിയപ്പെടുന്ന ജിനു ജോസ് എന്നയാളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന്, വീട് പരിസരത്ത് ഉണ്ടായിരുന്ന ജിനുവിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ വിലങ്ങാനിയിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ തള്ളി നിലത്തിട്ട
ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. എട്ടുമുനയിലുള്ള വീട് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപ്പന നടത്തുന്ന വിഷ്ണുവിനെ എംഡിഎംഎ സഹിതം പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
വിഷ്ണുവിന് എംഡിഎംഎ എത്തിച്ചു നൽകിയത് ജിനു ജോസ് ആണെന്ന് മനസ്സിലാക്കിയ പൊലീസ് ചൊവ്വൂരിലെ വീട്ടിലെത്തി ജിനു ജോസിനെയും പിടികൂടി. എന്നാൽ ഒരു കൈയ്യിൽ വിലങ്ങിട്ട് മറുകൈയ്യിൽ ഇടുന്നതിനിടെ പൊലീസിനെ തള്ളിമാറ്റി വിലങ്ങുമായി ജിനു ഓടി രക്ഷപ്പെട്ടു.
തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർന്റെ നേതൃത്വത്തിൽ ജില്ലയിലാകെ നടത്തിയ തെരച്ചിലിലാണ് ഇന്ന് രാവിലെ പെരിഞ്ചേരി ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ജിനുവിനെ കണ്ടെത്തിയത്. വീടിന്റെ ടെറസിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് അതിസാഹസികമായി പിന്തുടർന്ന് പിടികൂടി.
ജിനുവിന് ഒളിവിൽ കഴിയാനും വിലങ്ങ് മുറിച്ചുമാറ്റാനുമുള്ള സഹായം നൽകിയ കൂട്ടാളികളായ നെടുപുഴ സ്റ്റേഷൻ റൗഡി ദിൽജിത്തിനെയും അരുണിനെയും സ്ഥലത്ത് നിന്ന് പൊലീസ് പിടികൂടി. പേരാമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019-ൽ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും വധശ്രമം ഉൾപ്പെടെ പതിനാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ് ജിനു.
പ്രതികളെ റിമാൻഡ് ചെയ്തു. ജിനു ജോസിന്റെയും കൂട്ടാളികളുടെയും അറസ്റ്റ്, ജില്ലയിൽ നടക്കുന്ന ലഹരി വ്യാപാരങ്ങൾക്കെതിരെ വലിയ മുന്നറിയിപ്പാണെന്നും പൊലീസ് വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]