തിരുവനന്തപുരം∙ കാർഷിക സർവകലാശാലയിലെ ഫീസ് വർധനയിൽ പ്രതിഷേധിച്ച് വൈസ് ചാൻസലർ
എസ്എഫ്ഐ പ്രവർത്തകർ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഉപരോധിക്കാൻ ശ്രമിച്ചു. പൊലീസ് സംഘം നേതാക്കളെയും പ്രവർത്തകരെയും പിടിച്ചുമാറ്റി.
ഇന്നലെ രാത്രി 10.30ന് വന്ദേഭാരത് എക്സ്പ്രസിൽ എത്തിയ അശോകിനെ ഉപരോധിക്കാൻ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദിന്റെയും സെക്രട്ടറി പി.സഞ്ജീവിന്റെയും നേതൃത്വത്തിൽ പ്രവർത്തകർ എത്തിയിരുന്നു.
ട്രെയിൻ എത്തിയെന്നു വിവരം ലഭിച്ചതോടെ പ്രതിഷേധക്കാർ സ്റ്റേഷന്റെ മുന്നിലേക്ക് ഓടിയെത്തി. അപ്പോഴേക്കും അശോക് അപ്പുറത്ത് പാർക്ക് ചെയ്തിരുന്ന ഔദ്യോഗിക വാഹനത്തിൽ കയറി.
ഇതിനിടെ വാഹനത്തിനു മുന്നിലെത്തിയ പ്രവർത്തകരെ പൊലീസ് തള്ളിമാറ്റി. വാഹനം മുന്നോട്ട് എടുത്തപ്പോൾ മുദ്രാവാക്യവുമായി പ്രവർത്തകർ വാഹനത്തിനു പിന്നാലെ കുതിച്ചു.
തമ്പാനൂർ ബസ് ഡിപ്പോയിൽനിന്ന് ബസുകൾ പുറത്തേക്കു പോകുന്ന ഭാഗത്ത് എത്തിയപ്പോൾ അശോകിന്റെ വാഹനം മുന്നോട്ടു കുതിച്ചു. അപ്പോഴേക്കും പ്രവർത്തകർ പിൻവാങ്ങി.
വൈകിട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അശോകിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയിരുന്നു.
വീടിന്റെ ഗേറ്റിന് മുന്നിൽ പോസ്റ്റർ പതിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എ.നന്ദൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ആഷിക് പ്രദീപ്, എ.പി.ആനന്ദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]