കോഴിക്കോട് ∙ ചുങ്കം വേലത്തിപ്പടിക്കൽ കെ.ടി.വിജിലിന്റെ
സരോവരം തണ്ണീർത്തടത്തിൽ അന്വേഷണ സംഘം ചതുപ്പു നീക്കി തിരച്ചിൽ നടത്തിയതിൽ വിജിലിന്റെതെന്ന് കരുതപ്പെടുന്ന ഒരു ഷൂ കണ്ടത്തി. ചതുപ്പിൽ നിന്ന് കണ്ടെത്തിയ ഷൂ വിജിലിന്റെതാണെന്ന് ഈ കേസിൽ അറസ്റ്റിലായ പ്രതികളായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിൽ, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നിവർ തിരിച്ചറിഞ്ഞു.
പന്തീരാങ്കാവ് സ്വദേശി മഠത്തിൽ അബ്ദുൽ അസീസിനെയും സംഘത്തിനെയും ഉപയോഗിച്ച്
നടത്തിയ തിരച്ചിലിലാണ് ഷൂ കണ്ടെത്തിയത്.കഴിഞ്ഞ തിങ്കളാഴ്ച രണ്ടാംഘട്ട
തിരച്ചിലിനായി പ്രതികളെ കൊയിലാണ്ടി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിന്ന് പൊലീസ് അഞ്ചു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഏഴടിയോളം താഴ്ചയുള്ള ചതുപ്പിൽ നിന്ന് വെള്ളം പമ്പ് ചെയ്തു വറ്റിച്ച ശേഷമാണ് തിരച്ചിൽ ആരംഭിച്ചത്. ടൗൺ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ അഷ്റഫിന്റെയും എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്റെയും നേതൃത്വത്തിൽ തഹസിൽദാർ എ.എം.പ്രേംലാൽ, ഫൊറൻസിക് വിദഗ്ധർ, മറ്റു ഉദ്യോഗസ്ഥർ എന്നിവരാണ് തിരച്ചിലിൽ പങ്കെടുക്കുന്നത്.
മൃതദേഹം കണ്ടെത്താൻ മായ, മർഫി എന്നീ പൊലീസ് നായ്ക്കളെയും പരിശോധനയ്ക്കായി സ്ഥലത്തെത്തിയിരുന്നു. തിരച്ചിലിനിടെ ചൊവ്വാഴ്ച തലയോട്ടിയോട് സാമ്യമുളള വസ്തു കണ്ടെത്തിയെങ്കിലും പിന്നീടത് ഒരു ആമയുടെ പുറംതോടാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
അമിതമായ തോതിൽ ലഹരിമരുന്നു കുത്തിവച്ചതിനെ തുടർന്നു മരിച്ച വിജിലിനെ സരോവരം തണ്ണീർതടത്തിലെ 30 മീറ്റർ നീളത്തിലുള്ള കുഴിയിലെ ചതുപ്പിൽ കെട്ടിത്താഴ്ത്തി എന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴി. കഴിഞ്ഞമാസം 25നും 26നും സ്ഥലത്തു പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മഴ കാരണം പിന്നീടു തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. 2019 മാർച്ച് 24നു വീട്ടിൽ നിന്നു ബൈക്കിൽ പോയ ശേഷം കാണാതായ വിജിൽ (29) അമിതമായി ലഹരിമരുന്ന് ഉള്ളിൽചെന്നു മരിച്ചതായും തുടർന്ന് സുഹൃത്തുക്കൾ മൂന്നു പേർ ചേർന്നു തെളിവു നശിപ്പിക്കാൻ ചതുപ്പിൽ താഴ്ത്തിയെന്നുമാണ് കേസ്.
കേസിലെ രണ്ടാം പ്രതി പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്ത് ഒളിവിലാണ്. നരഹത്യ, സംഘം ചേർന്നുള്ള കുറ്റകൃത്യം, തെളിവു നശിപ്പിക്കൽ, മൃതദേഹത്തോട് അനാദരവു കാണിക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ചാണു പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

