
ന്യൂഡൽഹി : ഇന്ത്യയുടെ അധ്യക്ഷതയിൽ ന്യൂ ഡൽഹിയിൽ വെച്ച് നടന്ന ജി 20 ഉച്ചകോടി സമാധാനത്തിനായുള്ള പ്രാർത്ഥനയോടെ സമാപിച്ചു. ചടങ്ങിൽ ജി 20യുടെ അധ്യക്ഷ സ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീൽ പ്രസിഡന്റിന് കൈമാറി. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ അധ്യക്ഷസ്ഥാനം ഏറ്റുവാങ്ങി. 2022 ഡിസംബർ ഒന്നിന് ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. എല്ലാ രാഷ്ട്രങ്ങളുടെയും പരസ്പര ബന്ധത്തിനും ആഗോള വെല്ലുവിളികളിൽ കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകതയ്ക്കും ഊന്നൽ നൽകുന്ന ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്നതാണ് ഈ വർഷത്തെ ഉച്ചകോടിയുടെ തീം.
ആഗോള സമത്വം സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ബ്രസീൽ പ്രസിഡന്റ് ലൂയിസ്
ഉച്ചകോടി കാര്യക്ഷമമായി നയിച്ചതിനും, മികച്ച പ്രവർത്തനത്തിനും മോദിയെ അഭിനന്ദിച്ചു. 2023 നവംബർ വരെ ജി 20 പ്രസിഡൻസിയുടെ ഉത്തരവാദിത്തം ഇന്ത്യയ്ക്കാണ്. ഉച്ചകോടിയിൽ ഉയർന്നു വന്ന വിഷയങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി മോദി ഒരു വെർച്വൽ സെഷൻ നിർദ്ദേശിച്ചു.
“കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, നിങ്ങൾ എല്ലാവരും ധാരാളം നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ലഭിച്ച നിർദ്ദേശങ്ങൾ അവലോകനം ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണ്, അതിലൂടെ അവയുടെ പുരോഗതി നമുക്ക് വേഗത്തിലാക്കാം . ഉച്ചകോടിയിൽ ചർച്ച ചെയ്ത വിഷയങ്ങൾ അവലോകനം ചെയ്യുന്നതിനായി നവംബർ അവസാനം ഒരു വെർച്വൽ സെഷൻ ഞാൻ നിർദ്ദേശിക്കുന്നു,” – ജി20യുടെ സമാപന ചടങ്ങിൽ മോദി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]