
അഭിജിത്തിന്റെ കൂട്ടുകാരന് മരണത്തിൽ പങ്കെന്ന് കുടുംബത്തിനു സംശയം; ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം സംസ്കരിച്ചതിൽ പരാതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ട്രെയിന്‍ തട്ടി മരിച്ച 17കാരനായ അഭിജിത്തിന്റെ മൃതദേഹം പൊലീസ് ബന്ധുക്കളെ അറിയിക്കാതെ സംസ്കരിച്ച സംഭവത്തില്‍ കുടുംബം ബാലാവകാശ കമ്മിഷനും പരാതി നല്കി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഗുരുതരമായി വീഴ്ചയുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. അഭിജിത്തിനെ വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടുപോയ കൂട്ടുകാരന് മരണത്തില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ സംശയം.
അതേസമയം മാര്‍ച്ച് അഞ്ചിന് അഭിജിത്ത് ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചതെന്ന് ലോക്കോ പൈലറ്റ് അറിയിച്ചതായി പേട്ട പൊലീസ് വ്യക്തമാക്കി. വെമ്പായം തേക്കട സ്വദേശി അഭിജിത്തിന്റെ മൃതദേഹം ആണ് അജ്ഞാത മൃതദേഹം എന്ന് പറഞ്ഞു പൊലീസ് സംസ്കരിച്ചത്. അഭിജിത്തിനെ കാണാനില്ലെന്ന് മാര്‍ച്ച് 14നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. എന്നാല്‍ 5-ാം തീയതി ട്രെയിന്‍ തട്ടി മരിച്ച അഭിജിത്തിന്റെ മൃതദേഹം പേട്ട പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരുന്നു. കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പേട്ട പൊലീസിനെ സമീപിച്ചപ്പോള്‍ വട്ടപ്പാറ സ്റ്റേഷനില്‍ പരാതി നല്‍കാനാണ് നിര്‍ദേശിച്ചതെന്നു ബന്ധുക്കള്‍ പറയുന്നു.
പരാതിയെക്കുറിച്ച് അറിഞ്ഞിട്ടും ട്രെയിന്‍ തട്ടി മരിച്ചയാളിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പൊലീസ് തയാറായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. അഭിജിത്ത് മാര്‍ച്ച് 5ന് ട്രെയിന്‍ തട്ടി മരിച്ചെന്ന വിവരം സുഹൃത്തുക്കള്‍ അറിഞ്ഞിരുന്നുവെന്നും എന്നാല്‍ പൊലീസിനെയോ ബന്ധുക്കളെയോ അറിയിക്കാതിരുന്നതില് ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മാര്‍ച്ച് മൂന്നിനു ശേഷമാണ് അഭിജിത്തിനെ കാണാതായത്. തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കുറച്ചുദിവസം കാത്തു. തുടര്‍ന്ന് മാര്‍ച്ച് 14-നാണ് വട്ടപ്പാറ പൊലീസില്‍ കുടുംബം പരാതി നല്‍കിയത്. എന്നാല്‍ മാര്‍ച്ച് 5ന് പേട്ടയില്‍ ട്രെയിന്‍ തട്ടി മരിച്ച അഭിജിത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അഭിജിത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെക്കുറിച്ചു വിവരം നല്‍കിയിട്ടും രണ്ടുമാസമായി അഭിജിത്തിന് എന്തു സംഭവിച്ചുവെന്നു കണ്ടെത്താന്‍ വട്ടപ്പാറ പൊലീസിനു കഴിഞ്ഞില്ലെന്നു ബന്ധുക്കള്‍ പരാതിപ്പെടുന്നു. ഒടുവില്‍ സുഹൃത്തിനെ ഇന്നലെ അമ്മ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. അപ്പോഴാണ് അഭിജിത്ത് മാര്‍ച്ച് 5നു പേട്ടയില്‍ ട്രെയിന്‍ തട്ടി മരിച്ച വിവരം പൊലീസും ബന്ധുക്കളും അറിയുന്നത്. തുടര്‍ന്ന് പേട്ട പൊലിസിനെ ബന്ധപ്പെട്ടപ്പോള്‍ മ്യതദേഹം ഏപ്രില്‍ 15ന് അജ്ഞാത മൃതദേഹം എന്ന് പറഞ്ഞു സംസ്കരിച്ചു എന്ന വിവരമാണറിയുന്നത്.