കൊച്ചി: അടുത്ത മാസത്തെ റിസർവ് ബാങ്കിന്റെ ധന അവലോകന യോഗത്തിൽ മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ചേക്കും. ആഗോള തലത്തിലെ വിവിധ കേന്ദ്ര ബാങ്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ പലിശ നിരക്ക് കാൽ ശതമാനം കുറച്ചിരുന്നു. 2022 ഫെബ്രുവരിക്ക് ശേഷം റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.
മാനം മുട്ടെ ഉയർന്ന നാണയപ്പെരുപ്പം നിയന്ത്രിക്കാനാണ് കൊവിഡിന് ശേഷം തുടർച്ചയായി പലിശ നിരക്ക് വർദ്ധിപ്പിച്ചത്. ഇക്കാലയളവിൽ റിസർവ് ബാങ്കിൽ നിന്നും വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പകളുടെ പലിശയായ റിപ്പോ നിരക്ക് നാല് ശതമാനത്തിൽ നിന്ന് 6.5 ശതമാനമായാണ് വർദ്ധിപ്പിച്ചത്. ആഗോള മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങളും ലോജിസ്റ്റിക് പ്രശ്നങ്ങളും ഭക്ഷ്യ ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിലയിൽ കുതിപ്പുണ്ടാക്കിയതോടെ നാണയപ്പെരുപ്പം നിയന്ത്രിക്കാനാണ് റിസർവ് ബാങ്ക് പലിശ വർദ്ധിപ്പിച്ചത്. ഇതോടെ ഉപഭോക്താക്കളുടെ വാഹന, ഭവന, വ്യക്തിഗത, കോർപ്പറേറ്റ് വായ്പകളുടെ പലിശ ഭാരവും ആനുപാതികമായി കൂടി.
അനുകൂല സാഹചര്യം
1. അമേരിക്ക, യൂറോപ്പ്, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പലിശ കുറച്ചു
2.ക്രൂഡോയിൽ വില കുറഞ്ഞതും പ്രതീക്ഷിച്ചതിലും മികച്ച കാലവർഷവും അനുകൂലമാകുമെന്ന് പ്രതീക്ഷ
3. സാമ്പത്തിക മേഖലയിൽ തളർച്ചയുടെ സൂചനകൾ ശക്തമാകുന്നതിനാൽ പലിശ ഭാരം കുറയ്ക്കാൻ സമ്മർദ്ദമേറുന്നു
4. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ പലിശയിലെ കുറവ് സഹായകമാകും
കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകുന്നതിനായി അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വ്യാഴാഴ്ച മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ചു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് അവിടെ പലിശ കുറയുന്നത്. ഒക്ടോബറിൽ ഫെഡറൽ റിസർവ് അപ്രതീക്ഷിതമായി വായ്പകളുടെ പലിശ അര ശതമാനം കുറച്ചിരുന്നു. ബാങ്ക് ഒഫ് ഇംഗ്ളണ്ടും കഴിഞ്ഞ ദിവസം പലിശ നിരക്കിൽ കാൽ ശതമാനം കുറവ് പ്രഖ്യാപിച്ചിരുന്നു.