ഗുവാഹത്തി (അസം)∙ 10 മണിക്കൂറിനുള്ളില്‍ 21 പ്രസവ ശസ്ത്രക്രിയകൾ നടത്തിയ
നടപടി. അണുനശീകരണ, രോഗി-സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്ന് ജില്ലാ ആരോഗ്യവകുപ്പ് ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്കി.
മൊറിഗാവ് ജില്ലയിലെ എസ്ടിഎച്ച്ജി സിവില്‍ ആശുപത്രിയിലാണ് സംഭവം.
ഡോ. കാന്തേശ്വര് ബോര്‍ദൊലോയി എന്ന മുതിര്‍ന്ന ഗൈനക്കോളജിസ്റ്റാണ് 10 മണിക്കൂറിനുള്ളില്‍ 21 പ്രസവ ശസ്ത്രക്രിയകൾ നടത്തിയത്.
സെപ്റ്റംബർ 5ന് ഉച്ചകഴിഞ്ഞ് 3:40നും പിറ്റേന്ന് പുലർച്ചെ 1:50നും ഇടയിലാണ് ഡോ. കാന്തേശ്വര് 21 പ്രസവ ശസ്ത്രക്രിയകൾ നടത്തിയത്.
ഡോക്ടറുടെ പ്രവൃത്തി ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും അതിനാല്‍ത്തന്നെ ഓരോ കേസിനെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
ഡോ. കാന്തേശ്വര് നടത്തിയ ഓരോ സിസേറിയന് പ്രസവത്തെക്കുറിച്ചും കേസ് തയാറാക്കല്‍, അണുവിമുക്തമാക്കല്‍ പ്രോട്ടോക്കോളുകള്‍ പാലിച്ചത് എന്നിവ ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കാനാണ് നിർദേശം.
ശസ്ത്രക്രിയയ്ക്കിടെ,
ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിന് പാലിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ വ്യക്തമാക്കാനും കത്തിൽ പറയുന്നു.
അതേസമയം, തന്റെ നടപടിയെ ന്യായീകരിച്ച ഡോ. കാന്തേശ്വര് ബോര്‍ദൊലോയി, കുറഞ്ഞ സമയത്തിനുള്ളില്‍ ഒന്നിലധികം ശസ്ത്രക്രിയകള്‍ നടത്താന്‍ തനിക്ക് കഴിവുണ്ടെന്ന് അവകാശപ്പെട്ടു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]