
‘ഇത് പൂച്ചയെ പാലിന് കാവലേൽപ്പിക്കുന്ന പോലെ; യുഎന്നിന്റെ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ സമീപ വർഷങ്ങളിൽ ഐക്യരാഷ്ട്ര സംഘടനയുടെ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി . ലോകവ്യാപര സംഘടനയിൽ നടന്ന ആക്രമണത്തിനു തൊട്ടുപിന്നാലെ ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ കൗൺസിലിൽ ഭീകര വിരുദ്ധ പാനലിന്റെ വൈസ് ചെയർമാനാക്കിയ സംഭവം ഉദ്ധരിച്ചായിരുന്നു ഡെറാഡൂണിൽ നടന്ന പരിപാടിയിൽ രാജ്നാഥ് സിങ്ങിന്റെ വിമർശനം.
‘‘ആ ആക്രമണത്തിന്റെ സൂത്രധാരനു പാക്കിസ്ഥാൻ അഭയം നൽകിയിരുന്നു എന്നത് ആരിൽ നിന്നും മറച്ചുവച്ചിട്ടില്ല. ഇത് പൂച്ചയെ പാലിനു കാവലേൽപ്പിക്കുന്നതു പോലെയാണ്. എന്നാൽ പ്രധാനമന്ത്രി അധികാരത്തിൽ വന്നതിനുശേഷം, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ മനോഭാവവും പ്രവർത്തന രീതിയും മാറ്റി. ഇതിന്റെ ഏറ്റവും പുതിയതും മികച്ചതുമായ ഉദാഹരണമാണ് . ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നടപടിയാണ് ഓപ്പറേഷൻ സിന്ദൂർ.’’ – രാജ്നാഥ് സിങ് പറഞ്ഞു.
പാക്കിസ്ഥാനു ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ വലിയൊരു ഭാഗം തീവ്രവാദത്തിനു വേണ്ടിയാണ് ചെലവഴിക്കുന്നത്. ലോകം ഇപ്പോൾ ഇതിനെതിരെ ഉണരുന്നുണ്ട്. എന്നാൽ ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ വലിയ ഉത്തരവാദിത്തമുള്ള ഐക്യരാഷ്ട്ര സംഘടന അതേ നിലപാടിൽ തന്നെ തുടരേണ്ടത് അത്യാവശ്യമാണ്. നിർഭാഗ്യവശാൽ, സമീപ വർഷങ്ങളിൽ, ഐക്യരാഷ്ട്ര സംഘടനയുടെ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പാക്കിസ്ഥാനെ ‘ഭീകരതയുടെ പിതാവ്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം എപ്പോഴും ഭീകരർക്ക് പാക്കിസ്ഥാൻ അഭയം നൽകിയിട്ടുണ്ടെന്നും ആരോപിച്ചു. തീവ്രവാദികൾക്ക് പരിശീലനവും പലതരം സഹായങ്ങളും പാക്കിസ്ഥാൻ നൽകിയിട്ടുണ്ട്. തീവ്രവാദത്തെ ഇല്ലാതാക്കാൻ, ലോകത്ത് ഭീകരതയ്ക്ക് ധനസഹായം നൽകുകയും അഭയം നൽകുകയും ചെയ്യുന്ന രാജ്യങ്ങളെ തുറന്നു കാട്ടേണ്ടത് അത്യാവശ്യമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.