
കൂരിയാട്ട് ദേശീയപാത തകര്‍ന്ന ഭാഗത്ത് കരാറുകാർ പില്ലർ വയഡക്ട് നിർമിച്ച് മാലിന്യം നീക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ മലപ്പുറം കൂരിയാട്ട് തകര്‍ന്ന ഭാഗത്ത് കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് ഫ്ളൈ ഓവര്‍ (പില്ലര്‍ വയഡക്റ്റ്) നിർമിച്ച് മാലിന്യവും അവിശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കേന്ദ്ര ഉപരിതലഗതാഗത, ഹൈവേ മന്ത്രാലയം. ഇതിന് 80 കോടി രൂപ ചെലവു വരും. കേന്ദ്ര ഗതാഗതമന്ത്രി യുമായി സംസ്ഥാന അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷം സ്വീകരിച്ച നടപടികള്‍ കേന്ദ്ര ഗതാഗത മന്ത്രാലയം വിശദീകരിച്ചു.
കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനു 12 കോടി രൂപ പിഴയടയ്ക്കാനും ഒരു വര്‍ഷം വരെ ഡീബാര്‍ ചെയ്യുന്നതിനും കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. കോണ്‍ട്രാക്ടറുടെ പ്രൊജക്ട് മാനേജരെ സസ്പെന്‍ഡ് ചെയ്തു. കണ്‍സള്‍ട്ടന്റ് കമ്പനിയായ ഭോപാലിലെ ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റിനെ ഭാവി ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിൽ നിന്നും വിലക്കി. ഇവര്‍ക്കും ഡിസൈന്‍ കണ്‍സള്‍ട്ടന്റായ സ്ട്രാറ്റ ജിയോസിംസ്റ്റത്തിനും സേഫ്റ്റി കണ്‍സള്‍ട്ടന്റ് ശ്രീ ഇന്‍ഫോടെക്കിനും 20 ലക്ഷം രൂപ പിഴയും 1 വര്‍ഷം ഡീബാര്‍ ചെയ്യാനും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.
എന്‍എച്ച്എഐയുടെ പ്രൊജക്ട് ഡയറക്ടറെ സസ്പെന്‍ഡ് ചെയ്യുകയും സൈറ്റ് എന്‍ജിനീയറുടെ സേവനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു. ദേശീയപാത അതോറിറ്റി, വിരമിച്ച മുതിര്‍ന്ന സിആര്‍ആര്‍ഐ ശാസ്ത്രജ്ഞനെയും ഐഐടി പാലക്കാട് അസോഷ്യേറ്റ് പ്രഫസറെയും ഉള്‍പ്പെടുത്തി വിദഗ്ധ സമിതി രൂപീകരിച്ചു. എന്‍എച്ച്-66ല്‍ പുരോഗമിക്കുന്ന 17 പദ്ധതികളുടെയും നിര്‍മാണം സമിതി വിലയിരുത്തുമെന്നും അധികൃതര്‍ വിശദീകരിച്ചു.